ചോറ്റാനിക്കര: കുടുംബശ്രീ അംഗങ്ങള്‍ ചേർന്ന് നടത്തുന്ന കഫെ ആൻഡ് റസ്റ്ററന്റ് തീപിടിച്ച് നശിച്ചു. ചോറ്റാനിക്കര തുപ്പുംപടിയില്‍ പ്രവർത്തിരുന്ന കടയാണ് തീപിടിത്തത്തില്‍ നശിച്ചത്.
രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് കട കത്തിയതായി കണ്ടത്. ഫർണീച്ചർ, റഫ്രിജറേറ്റർ, പാത്രങ്ങള്‍ ഉള്‍പ്പെടെ എല്ലാ സാധനങ്ങളും പൂർണമായും കത്തിനശിച്ച നിലയിലായിരുന്നു.മുളന്തുരുത്തി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീയില്‍പ്പെട്ട വത്സ മുരുകൻ, ബിനു അനീഷ്, ജലജ ശശി എന്നിവരുടെ നേതൃത്വത്തില്‍ ഒരു മാസം മുമ്പ് മുമ്പായിരുന്നു കഫേ ആരംഭിച്ചത്. ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി പറയുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിനുള്ള കാരണമെന്നാണ് സൂചന. ഗ്യാസ് സിലിണ്ടറിന് തീ പിടിക്കാതിരുന്നതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി.
രജിസ്ട്രേഷൻ നടപടികള്‍ പൂർത്തിയാകാത്തതിനാല്‍ ഇൻഷ്വറൻസ് പരിരക്ഷ ലഭ്യമാകില്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചതോടെ വിഷമസന്ധിയിലായിരിക്കുകയാണ് സംരംഭകർ. മുളന്തുരുത്തി ഗ്രാമപഞ്ചായത്തിനു കീഴിലുള്ള സംരംഭമാണെങ്കിലും പ്രവർത്തിച്ചിരുന്നത് ചോറ്റാനിക്കര പഞ്ചായത്തിലെ തുപ്പുംപടിയിലായിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.