ഐറിഷ് ആശുപത്രികളിലെ രോഗികളുടെ ക്രമാതീതമായ തിരക്ക് നഴ്‌സുമാരുടെ മാനസികോരോഗ്യത്തെ മോശമായി ബാധിക്കുന്നുവെന്ന് ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡ് വൈവ്‌സ് അസോസിയേഷന്‍ (INMO). നഴ്‌സുമാരുടെ മാനസികാരോഗ്യം സംരക്ഷിക്കാന്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും, രോഗികളുടെ തിരക്ക് നിയന്ത്രിക്കാനുള്ള നടപടികള്‍ കൈക്കൊള്ളാനും സംഘടന സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. ഡണ്‍ഡാല്‍ക്കില്‍ നടന്നുവരുന്ന INMO വാര്‍ഷിക സമ്മേളനത്തിലാണ് ഇത് സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ചയായത്.
ഡണ്‍ഡാല്‍ക്കില്‍ നടന്നുവരുന്ന INMO വാര്‍ഷിക സമ്മേളനത്തിലാണ് ഇത് സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ചയായത്. ആവശ്യത്തിന് ജീവനക്കാരില്ലാതെയാണ് വാര്‍ഡുകളില്‍ തങ്ങള്‍ ജോലി ചെയ്യുന്നതെന്ന് എല്ലായ്‌പോഴും നഴ്‌സുമാര്‍ പരാതി പറയുന്നുണ്ടെന്ന് INMO ഡയറക്ടര്‍ ഓഫ് പ്രൊഫഷണല്‍ സര്‍വീസസ് ടോണി ഫിറ്റ്‌സ്പാട്രിക് പറഞ്ഞു. ആവശ്യത്തിന് ജീവനക്കാരുണ്ടെന്ന് ഉറപ്പാക്കാന്‍ നിയമമുണ്ടായിട്ടും അത് പാലിക്കപ്പെടുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇതിന് പുറമെ നിരവധി രോഗികള്‍ ആശുപത്രികളിലെ ട്രോളികളില്‍ ചികിത്സ തേടുന്നതും അംഗീകരിക്കാന്‍ സാധിക്കുന്നതല്ലെന്ന് ഫിറ്റ്‌സ്പാട്രിക് പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ രാജ്യത്തെ വിവിധ ആശുപത്രികളിലായി 10 ലക്ഷത്തിലധികം രോഗികളാണ് ട്രോളികളില്‍ ചികിത്സ തേടിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നേഴ്സുമാർക്കായി കൂടുതൽ മാനസികാരോഗ്യ സഹായ പദ്ധതികളും സുരക്ഷിതമായ തൊഴിൽ സാഹചര്യവും ഒരുക്കണമെന്ന് ഐ.എൻ.എം.ഒ (INMO) ആവശ്യപ്പെടുന്നു.
പ്രധാന ആഘാതങ്ങൾ
- മാനസിക തളർച്ച (Burnout): അമിത ജോലിഭാരം നേഴ്സുമാരെ ശാരീരികമായും മാനസികമായും തളർത്തുന്നു.
- സുരക്ഷാ ഭീതി: തിരക്കേറിയ സാഹചര്യങ്ങളിൽ രോഗികളിൽ നിന്നുള്ള അക്രമങ്ങളും സുരക്ഷാ വീഴ്ചകളും വർധിക്കുന്നു.
- മാനസിക വിഷമം: രോഗികൾക്ക് സുരക്ഷിതമായ പരിചരണം നൽകാൻ കഴിയാത്ത സാഹചര്യം നേഴ്സുമാരുടെ മനസ്സമാധാനം തകർക്കുന്നു.
- ജോലി ഉപേക്ഷിക്കൽ: സമ്മർദ്ദം താങ്ങാനാവാതെ പകുതിയിലധികം പേരും ജോലി മാറാൻ ആഗ്രഹിക്കുന്നു.
കാരണങ്ങൾ
- രോഗികളുടെ എണ്ണം: റെക്കോർഡ് എണ്ണം രോഗികളാണ് ഓരോ ദിവസവും ആശുപത്രികളിൽ എത്തുന്നത്.
- ജീവനക്കാരുടെ കുറവ്: ആവശ്യത്തിന് ജീവനക്കാരില്ലാത്തത് നിലവിലുള്ളവരുടെ ജോലിഭാരം ഇരട്ടിയാക്കുന്നു.
- സൗകര്യങ്ങളുടെ പരിമിതി: ബെഡുകളുടെയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെയും കുറവ് പ്രതിസന്ധി രൂക്ഷമാക്കുന്നു.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.