റോം;ഇറാനിലും വെനിസ്വേലയിലും അമേരിക്ക നടത്തുന്ന സൈനിക നടപടികളെ വിമർശിച്ച പോപ്പ് ലിയോ പതിനാലാമനെതിരെ രൂക്ഷമായ വ്യക്തിപരമായ അധിക്ഷേപങ്ങളുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
പോപ്പ് ലിയോ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ മൃദുവായ നിലപാടാണ് സ്വീകരിക്കുന്നതെന്നും വിദേശനയങ്ങളിൽ അദ്ദേഹം വളരെ മോശമാണെന്നും ട്രംപ് ആരോപിച്ചു. കുടിയേറ്റം, ആണവായുധങ്ങൾ, വെനിസ്വേലൻ വിഷയം, കോവിഡ് കാലത്തെ പള്ളി അടച്ചിടൽ, പോപ്പിന്റെ സഹോദരൻ തുടങ്ങി നിരവധി വിഷയങ്ങൾ പരാമർശിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ ഈ ആക്രമണം. ട്രൂത്ത് സോഷ്യലിലെ കുറിപ്പിലായിരുന്നു ട്രംപിന്റെ വിമർശനം.ഇറാനിലെ യുഎസ് നേതൃത്വത്തിലുള്ള യുദ്ധത്തെ പോപ്പ് ലിയോ അപലപിച്ചതിനെത്തുടർന്നുണ്ടായ അസ്വാരസ്യങ്ങളാണ് വിമർശനത്തിന് പിന്നിൽ. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടന്ന പ്രാർത്ഥനാ ശുശ്രൂഷയ്ക്കിടെ, യുദ്ധത്തിന് പിന്നിലെ സർവ്വശക്തിയെന്ന മിഥ്യാധാരണയെ പോപ്പ് വിമർശിക്കുകയും സമാധാനത്തിനായി നേതാക്കളോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. സ്വയം ആരാധിക്കുന്നതും പണത്തോടുള്ള ആർത്തിയും അധികാര പ്രകടനവും യുദ്ധവും അവസാനിപ്പിക്കണമെന്ന് പോപ്പ് ആഹ്വാനം ചെയ്തതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്.
ഇറാന്റെ ആണവ അഭിലാഷങ്ങളെ പോപ്പ് പിന്തുണയ്ക്കുന്നുവെന്നും വെനിസ്വേലയിലെ അമേരിക്കൻ ഇടപെടലിനെ എതിർക്കുന്നുവെന്നും ട്രംപ് ആരോപിച്ചു. ഇറാൻ ആണവായുധം കൈവശം വെക്കുന്നതിനെ അനുകൂലിക്കുന്നതോ, അമേരിക്ക വെനിസ്വേലയെ ആക്രമിച്ചതിനെ എതിർക്കുന്നതോ ആയ ഒരു പോപ്പിനെ തനിക്ക് ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.
വെനിസ്വേല വൻതോതിൽ മയക്കുമരുന്ന് അമേരിക്കയിലേക്ക് കടത്തുന്നുവെന്നും അവിടുത്തെ ജയിലുകൾ ശൂന്യമാക്കി കൊലപാതകികളെയും മയക്കുമരുന്ന് കച്ചവടക്കാരെയും അമേരിക്കയിലേക്ക് അയക്കുന്നുവെന്നും ട്രംപ് തന്റെ കുറിപ്പിൽ കുറ്റപ്പെടുത്തി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.