ശബ്ദമലിനീകരണം: പള്ളിയും സെമിത്തേരിയും വേണ്ട, ജപ്പാനില്‍ മുസ്ലിം മസ്ജിദ് നിര്‍മ്മാണത്തിനെതിരെ നാട്ടുകാര്‍ തെരുവില്‍,

ടോക്കിയോ: ജപ്പാനിലെ തീരദേശ നഗരമായ ഫുജിസാവയില്‍ നിർമ്മിക്കാനൊരുങ്ങുന്ന നഗരത്തിലെ ആദ്യത്തെ മുസ്ലീം പള്ളിക്കെതിരെ ആയിരക്കണക്കിന് താമസക്കാർ പ്രതിഷേധത്തില്‍.

ടോക്കിയോയ്ക്ക് തെക്ക് ഭാഗത്തുള്ള കനഗാവ പ്രിഫെക്ചറിലുള്‍പ്പെട്ട ഈ പ്രദേശത്ത് പള്ളിയും മുസ്ലീം സെമിത്തേരിയും അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഒരു വിഭാഗം നാട്ടുകാർ. പാരമ്പര്യമായി ഷിന്റോ സംസ്കാരം പിന്തുടരുന്ന ഈ മേഖലയില്‍ നിർദ്ദിഷ്ട മസ്ജിദിന്റെ വലിപ്പവും അനുബന്ധ മാറ്റങ്ങളുമാണ് പ്രധാനമായും തർക്കങ്ങള്‍ക്ക് കാരണമാകുന്നത്.

സമീപകാലത്ത് പുറത്തുവന്ന വീഡിയോകളില്‍ ആയിരക്കണക്കിന് ആളുകള്‍ പദ്ധതിക്കെതിരെ പ്രതിഷേധവുമായി ഒത്തുകൂടുന്നത് കാണാം. പ്രദേശത്തെ പുരാതനമായ ഷിന്റോ ആരാധനാലയത്തേക്കാള്‍ വലിയ രീതിയില്‍ മസ്ജിദ് നിർമ്മിക്കുന്നത് തങ്ങളുടെ പൈതൃകത്തിന് നേരെയുള്ള പ്രകോപനമാണെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു

 "ഞങ്ങള്‍ക്ക് ഇവിടെ പള്ളിയോ സെമിത്തേരിയോ വേണ്ട" എന്ന മുദ്രാവാക്യങ്ങളുമായിട്ടായിരുന്നു ജനക്കൂട്ടം പ്രതിഷേധിച്ചത്. ശബ്ദമലിനീകരണം, ഗതാഗതക്കുരുക്ക്, അയല്‍പക്കത്തിന്റെ തനിമ നഷ്ടപ്പെടല്‍ തുടങ്ങിയ കാര്യങ്ങളിലും ഇവർ കടുത്ത ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന പൊതു വിശദീകരണ യോഗങ്ങളില്‍ നാട്ടുകാർ പദ്ധതിയെ കടുത്ത ഭാഷയില്‍ വിമർശിച്ചിരുന്നു. ഇരുനൂറോളം പേർ പങ്കെടുത്ത യോഗത്തില്‍ അധികൃതരുടെ സുതാര്യതയെ ചോദ്യം ചെയ്തതോടെ സ്ഥിതിഗതികള്‍ സംഘർഷഭരിതമാവുകയും പോലീസ് ഇടപെടല്‍ ആവശ്യമായി വരികയും ചെയ്തു. 

പള്ളി നിർമ്മാണത്തിനെതിരെ സംസാരിക്കുന്നവർക്ക് വൻ പിന്തുണയാണ് നാട്ടുകാരില്‍ നിന്നും ലഭിക്കുന്നത്. ഈ വിഷയം വരാനിരിക്കുന്ന പ്രാദേശിക തെരഞ്ഞെടുപ്പിലും പ്രധാന ചർച്ചാവിഷയമായി മാറിയിട്ടുണ്ട്.

അതേസമയം, സംഘർഷം ലഘൂകരിക്കാനുള്ള ശ്രമങ്ങളുമായി 'ഫുജിസാവ മസ്ജിദ്' ഗ്രൂപ്പും രംഗത്തുണ്ട്. തങ്ങള്‍ ജപ്പാനിലെ നിയമങ്ങള്‍ പൂർണ്ണമായി പാലിക്കുമെന്നും ആർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങള്‍ ഉണ്ടാവില്ലെന്നും അവർ വ്യക്തമാക്കി. ബാങ്ക് വിളി (അദാൻ) പുറത്തേക്ക് കേള്‍പ്പിക്കില്ലെന്നും ട്രാഫിക് നിയന്ത്രിക്കാൻ പ്രത്യേക ആളുകളെ നിയമിക്കുമെന്നും അവർ ഉറപ്പുനല്‍കുന്നു. എന്നാല്‍, ജപ്പാനിലെ കുടിയേറ്റക്കാരുടെ എണ്ണം വർദ്ധിക്കുന്നതും അനുബന്ധമായുണ്ടാകുന്ന സാമൂഹിക പ്രശ്നങ്ങളും നാട്ടുകാരുടെ എതിർപ്പിന് ആക്കം കൂട്ടുകയാണ്.

തങ്ങളുടെ തനതായ ജീവിതരീതിയും സംസ്കാരവും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരായ ജാപ്പനീസ് ജനത, വളർന്നുവരുന്ന കുടിയേറ്റ ജനസംഖ്യയുമായി എങ്ങനെ പൊരുത്തപ്പെടുമെന്ന വലിയൊരു ചോദ്യമാണ് ഫുജിസാവയിലെ ഈ പ്രതിഷേധം മുന്നോട്ടുവെക്കുന്നത്. 

ഒരു ആരാധനാലയത്തിന്റെ നിർമ്മാണത്തിനപ്പുറം, രണ്ട് വ്യത്യസ്ത സംസ്കാരങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലായാണ് അന്താരാഷ്ട്ര തലത്തില്‍ പോലും ഈ സംഭവം ഇപ്പോള്‍ വീക്ഷിക്കപ്പെടുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !