കരുത്തനായ നേതാവിൻെറ രാഷ്ട്രീയ അസ്തമയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് പരാജയപ്പെട്ടാല്‍ ആരാകും പ്രതിപക്ഷ നേതാവ് എന്നതില്‍ സിപിഎമ്മില്‍ ചര്‍ച്ച തുടങ്ങി,

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് പരാജയപ്പെട്ടാല്‍ പ്രതിപക്ഷ നേതാവ് ആരാകുമെന്ന ചർച്ച സിപിഎമ്മില്‍ സജീവമാകുന്നു.

തോറ്റ് പ്രതിപക്ഷ നിരയിലേക്ക് എത്തുന്ന മുന്നണിയേയും പാർട്ടിയേയും നയിക്കാൻ പിണറായി വിജയൻ തയാറാകുമോ എന്നതാണ് പാർട്ടിക്കുളളിലെ അടക്കിപ്പിടിച്ച ചോദ്യം.

തിരഞ്ഞെടുപ്പ് ഫലം എന്തുതന്നെയായാലും നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിൻെറയും എല്‍.ഡി.എഫിൻെറയും ക്യാപ്റ്റനായി നയിച്ച പിണറായി വിജയൻ തന്നെയാണ് അതിൻെറ ഉത്തരവാദി. ജയിച്ചാല്‍ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പുളള പിണറായി വിജയൻ തോറ്റാല്‍ പ്രതിപക്ഷ നേതാവാകാൻ തയാറാകുമോ എന്നതാണ് അറിയാനുളളത്.

രാജ്യത്ത് അധികാരമുണ്ടായിരുന്ന ഒരേയൊരു സംസ്ഥാനത്ത് കൂടി ഭരണം നഷ്ടപ്പെട്ടാല്‍ പിണറായി വിജയനെ നേതൃസ്ഥാനത്ത് ഇരുത്തി പ്രതിപക്ഷത്തിരിക്കാൻ ദേശിയ നേതൃത്വം താല്‍പര്യപ്പെടില്ല. 2031ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുൻനിർത്തി പുതിയ നേതൃത്വത്തെ കൊണ്ടുവരാനായിരിക്കും ദേശിയ നേതൃത്വം ശ്രമിക്കുക.

അപ്പോള്‍ പിണറായി വിജയനെ തഴഞ്ഞ് നേതൃശ്രേണിയുടെ രണ്ടാംനിരയിലുളള കെ.എൻ.ബാലഗോപാല്‍, പി.രാജീവ് എന്നിവരില്‍ ഒരാളെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നേക്കുമെന്നാണ് സൂചന. കൊട്ടാരക്കരയില്‍ നിന്ന് ബാലഗോപാലും കളമശേരിയില്‍ നിന്ന് രാജീവും ജയിച്ചുവന്നാല്‍ നേതൃതലത്തിലേക്ക് ഉയർത്തപ്പെടുമെന്നതില്‍ തർക്കമില്ല.

എന്തായാലും തിരഞ്ഞെടുപ്പില്‍ തോറ്റ് പോയാല്‍ സിപിഎമ്മില്‍ തലമുറമാറ്റം സംഭവിക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാതിരുന്നാല്‍, അത് പിണറായി വിജയൻ എന്ന കരുത്തനായ നേതാവിൻെറ രാഷ്ട്രീയ അസ്തമയമായിരിക്കും. തിരഞ്ഞെടുപ്പില്‍ മുന്നണിയെ നയിച്ച ശേഷം തോറ്റുപോയപ്പോള്‍ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാതിരിക്കുന്നത് പിണറായി വിജയൻെറ പ്രതിഛായക്ക് മങ്ങലേല്‍പ്പിക്കുമെന്ന് ഉറപ്പാണ്.

പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാതെ പോയാല്‍ പാർട്ടിക്കകത്തും പിണറായിയുടെ പ്രാമുഖ്യം കുറയും.കേരളത്തിലെ പാർട്ടിയേയും മുന്നണിയേയും നയിക്കുന്ന നേതാവെന്ന നിലയിലാണ് പ്രായപരിധി പിന്നിട്ട പിണറായി വിജയനെ ഇപ്പോഴും സിപിഎം പൊളിറ്റ് ബ്യൂറോയിലും കേരളത്തിലെ സംസ്ഥാന സെക്രട്ടേറിയേറ്റിലും സംസ്ഥാന സമിതിയിലും തുടരാൻ അനുവദിച്ചിട്ടുളളത്.

പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാതെ മാറിനിന്നാല്‍ പാർട്ടിയുടെ നേതൃസമിതികളില്‍ നിന്നെല്ലാം പിണറായി പുറത്താകും. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ അതുണ്ടായില്ലെങ്കിലും അടുത്ത പാർട്ടി കോണ്‍ഗ്രസില്‍ അത് സംഭവിക്കുമെന്ന് തീർച്ചയാണ്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുകയും പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാതിരിക്കുകയും ചെയ്താല്‍ ധനമന്ത്രിയായിരിക്കുന്ന കെ.എൻ.ബാലഗോപാല്‍ ആയിരിക്കും സ്വാഭാവികമായി നേതൃസ്ഥാനത്തേക്ക് എത്തുക.

നിയമസഭയ്ക്കകത്ത് സർക്കാരിനെ പ്രതിരോധത്തിലാക്കാൻ ഈ പരിചയസമ്പത്ത് അദ്ദേഹത്തിന് മുതല്‍ക്കൂട്ടാകും.വി.ഡി. സതീശനെപ്പോലെ വാഗ്മിയായ ഒരു പ്രതിപക്ഷ നേതാവിനെ നേരിടാൻ കെ.എൻ ബാലഗോപാലിൻെറ മിതഭാഷിയായ, എന്നാല്‍ വസ്തുതകളില്‍ അധിഷ്ഠിതമായ ശൈലി സി.പി.എമ്മിന് ഗുണകരമാകും.

കടന്നാക്രമിക്കുന്നതിനേക്കാള്‍ യുക്തിഭദ്രമായി കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് ശ്രദ്ധേയമാണ്.ധനമന്ത്രി എന്ന നിലയില്‍ സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥയെക്കുറിച്ചും കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ചും അദ്ദേഹത്തിനുള്ള ധാരണ, നിയമസഭയിലെ സംവാദങ്ങളില്‍ പ്രതിപക്ഷത്തിന് മുൻതൂക്കം നല്‍കും.

മുഖ്യമന്ത്രി പിണറായിയുടെയും പാർട്ടിയുടെയും ഒരുപോലെ വിശ്വാസമാർജ്ജിച്ച നേതാവാണ് അദ്ദേഹം. യുവതലമുറയ്ക്കും മുതിർന്നവർക്കും ഇടയില്‍ ഒരുപോലെ സ്വീകാര്യതയുള്ള 'കെ.എൻ.ബി 'ക്ക് പാർട്ടിയില്‍ നിന്ന് ഗ്രൂപ്പിനതീതമായ പിന്തുണ ലഭിക്കും.

നിയമസഭയില്‍ സർക്കാരിനെ ക്രിയാത്മകമായി വിമർശിക്കാനും ജനകീയ വിഷയങ്ങള്‍ വസ്തുതാപരമായി അവതരിപ്പിക്കാനും കെ.എൻ. ബാലഗോപാലിനെപ്പോലൊരു നേതാവ് പ്രതിപക്ഷ നിരയിലുണ്ടാകുന്നത് ഇടതുപക്ഷത്തിന് ഊർജ്ജം നല്‍കും.

എന്നിരുന്നാലും, പാർട്ടിയിലെ ആഭ്യന്തര ജനാധിപത്യവും തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചനകളും അനുസരിച്ചായിരിക്കും അന്തിമ തീരുമാനം.ബാലഗോപാല്‍ ജയിച്ച്‌ വന്നാല്‍ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് മറ്റുപേരുകള്‍ പരിഗണിക്കാനിടയില്ലെങ്കിലും അപ്രതീക്ഷിത പരാജയം സംഭവിച്ചാല്‍ കളമശേരിയില്‍ നിന്ന് ജയിച്ചുവരുന്ന പി. രാജീവിന് നറുക്ക് വീഴും.


മികച്ച സംഘാടകൻ, ഭരണാധികാരി, സംഘടന-രാഷ്ട്രീയ പ്രവർത്തനത്തിലുളള മികവ് എന്നിവയാണ് പി.രാജീവിൻെറ അനുകൂല ഘടകങ്ങള്‍.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !