വാഷിങ്ടൻ : ഒരു നൂറ്റാണ്ടിലേറെക്കാലത്തിന്റെ പാരമ്പര്യമുണ്ട് യുഎസ് പ്രസിഡന്റുമാർ പങ്കെടുക്കുന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്‌സ് ഡിന്നറിന്.
കഴിഞ്ഞ ദിവസം നടന്ന ഈ അത്താഴവിരുന്നിനു മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു– ഡോണൾഡ് ട്രംപ് പ്രസിഡന്റായ ശേഷം ആദ്യമായി പങ്കെടുക്കുന്നു. കഴിഞ്ഞ ആറുതവണയും ട്രംപ് വിരുന്നിൽ പങ്കെടുക്കാതെ മാറി നിന്നിരുന്നു. മാധ്യമപ്രവർത്തകരുമായി ‘നല്ല സുഖത്തിലല്ല’ എന്നതായിരുന്നു കാരണം.ഇനി ഈ വിരുന്ന് ചരിത്രത്തിലിടം നേടുന്നത് ട്രംപിന്റെ പങ്കാളിത്തം കൊണ്ടു മാത്രമല്ല, പ്രസിഡന്റിനെയും അതിഥികളെയുമെല്ലാം വിറപ്പിച്ച വെടിവയ്പിന്റെ പേരിൽക്കൂടിയാണ്. അത്താഴവിരുന്നിനായി പ്രഥമവനിത മെലാനിയ ട്രംപിനൊപ്പമാണ് ഡോണൾഡ് ട്രംപ് വാഷിങ്ടൻ ഹിൽട്ടൻ ഹോട്ടലിൽ എത്തിയത്. മാധ്യമപ്രവർത്തകരും സെലിബ്രിറ്റികളും രാഷ്ട്രീയനേതാക്കളുമടക്കം വിരുന്നിന് എത്തിയിരുന്നു. മുഖ്യവേദിയിലെ ഡിന്നർ ടേബിളിലായിരുന്നു ട്രംപും മെലാനിയയും.
അത്താഴവിരുന്നിനു പിന്നാലെ ട്രംപ് അതിഥികളെ അഭിസംബോധന ചെയ്യാനിരിക്കെയാണ് പെട്ടെന്നു വെടിയൊച്ച മുഴങ്ങിയത്. വെടിയൊച്ച കേട്ട് പരിഭ്രമിക്കുന്ന ട്രംപിന്റെയും മെലാനിയയുടെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഉടൻതന്നെ സീക്രട്ട് സർവീസ് ഏജന്റുമാർ ട്രംപിന്റെ ടേബിളിന് അടുത്തേക്ക് ഇരച്ചെത്തി സുരക്ഷ ഒരുക്കി. ട്രംപിനെയും മെലാനിയയെയും വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിനെയും അവിടെനിന്നു മാറ്റി. അതിഥികളിൽ പലരും ടേബിളിന് അടിയിലേക്ക് സുരക്ഷയ്ക്കായി ഒളിക്കുന്നതും പുറത്തുവന്ന വിഡിയോ ദൃശ്യങ്ങളിലുണ്ട്.
വെടിവയിപിൽ ഒരു സീക്രട്ട് സർവീസ് ഏജന്റിന് മാത്രമാണ് പരുക്കേറ്റത്. അക്രമിയെ ചെക്ക്പോയിന്റിൽ നേരിടുന്നതിനിടെ ഇദ്ദേഹത്തിന്റെ സുരക്ഷാ ജാക്കറ്റിലായിരുന്നു വെടിയേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കലിഫോർണിയ സ്വദേശി തോമസ് കോൾ അലനായിരുന്നു (31) അക്രമി. ഇയാളെ സുരക്ഷാസൈനികർ കീഴടക്കി.
ഇയാളുടെ പക്കൽനിന്ന് കത്തികളും മറ്റ് ആയുധങ്ങളും കണ്ടെടുത്തു. പിന്നാലെ, പ്രസിഡന്റും കാബിനറ്റ് അംഗങ്ങളും സുരക്ഷിതരാണെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.