മുൻപ് പാലാ മുത്തോലി ഭാഗത്തും ചെത്തിമറ്റം കോടതി ജംഗ്ഷനിലും ഇരുട്ടിന്റെ മറവിൽ മാലിന്യം തള്ളിയിരുന്നു ഇതിനെതിരെ അധികൃതർ ശക്തമായ നടപടി സ്വീകരിച്ചിരുന്നു തുടർന്നാണ് പാലാ തൊടുപുഴ റൂട്ടിൽ മാലിന്യം തള്ളുന്ന പ്രവർത്തിയിലേക്ക് സാമൂഹ്യവിരുദ്ധർ കടന്നത്.
രാത്രികാലങ്ങളിൽ പാലാ നിയോജകമണ്ഡലത്തിലെ ഉൾപ്രദേശങ്ങളിൽ ടാങ്കർ ലോറിയിൽ കൊണ്ട് വന്ന് കക്കൂസ് മാലിന്യം തള്ളികടന്നുപോകുന്നവരെ പിടികൂടാൻ പല സ്ഥലങ്ങളിലും സി സി ടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു. തുടർന്ന് മുത്തോലി ഭാഗത്തു നിന്ന് ജില്ലയ്ക്ക് പുറത്തുള്ളവരും വാഹനവും പിടികൂടിയിരുന്നു.വ്യാപാര സ്ഥാപനങ്ങളും കാൽ നടയാത്രക്കാരും ഏറെയുള്ള ഭാഗത്തെ കുളത്തിൽ മാലിന്യം നിക്ഷേപിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞു.
പ്രദേശത്ത് വഴിവിളക്കുകളും സി സി ടിവി ക്യാമറയും അടിയന്തരമായി സ്ഥാപിക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും യുവമോർച്ച ജില്ലാ ഉപാധ്യക്ഷൻ ഉണ്ണികൃഷ്ണൻ ആവശ്യപ്പെട്ടു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.