വാഷിങ്ടൺ / ന്യൂഡൽഹി: ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന് ഉപരോധം ഉണ്ടാകാത്ത വിധം 30 ദിവസത്തെ പൊതുലൈസൻസ് നൽകുമെന്ന് പ്രഖ്യാപിച്ച് യുഎസ്. ഏപ്രിൽ 11 ന് അവസാനിച്ച 30 ദിവസത്തെ ഇളവിന് പകരമാണ് പുതിയ ലൈസൻസ്. രണ്ട് ദിവസങ്ങൾക്ക് മുൻപ് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പറഞ്ഞതിന് വിപരീതമായാണ് പുതിയ പ്രഖ്യാപനം. നേരത്തെ ഇറാൻ, റഷ്യ എന്നീ രാജ്യങ്ങളിൽനിന്ന് എണ്ണ വാങ്ങാനുള്ള ലൈസൻസുകൾ മാർച്ച് മാസം പുതുക്കില്ലെന്ന് ബെസെന്റ് പറഞ്ഞിരുന്നു.
എണ്ണവിലയിലെ വർധനവ് ഇറക്കുമതി അളവ് ഉയർത്തി. യൂറോപ്യൻ തിങ്ക് ടാങ്ക് സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ (CREA) റിപ്പോർട്ടിൽ, ഫെബ്രുവരിയിൽ എണ്ണവാങ്ങൽ കുറഞ്ഞതിന് ശേഷം മാർച്ച് മാസത്തിൽ ഇന്ത്യ വീണ്ടും എണ്ണ വാങ്ങുന്നത് വർധിപ്പിച്ചതായി പറയുന്നു. 2026 മാർച്ചിൽ റഷ്യൻ ഫോസിൽ ഇന്ധനങ്ങളുടെ രണ്ടാമത്തെ വലിയ ഉപഭോക്താവ് ഇന്ത്യയായിരുന്നു, മൊത്തം 5.8 ബില്യൺ യൂറോയുടെ റഷ്യൻ ഹൈഡ്രോകാർബൺ ഇന്ത്യ ഇറക്കുമതി ചെയ്തു. ക്രൂഡ് ഓയിൽ ഉത്പന്നങ്ങൾ ഇന്ത്യയുടെ വാങ്ങലുകളിൽ 91 ശതമാനം വരും. ഫെബ്രുവരിയിൽ, ഇന്ത്യ മൂന്നാമത്തെ വലിയ ഇറക്കുമതി രാജ്യമായിരുന്നു. 1.8 ബില്യൺ യൂറോയുടെ റഷ്യൻ ഹൈഡ്രോകാർബൺ വാങ്ങിച്ചു. ക്രൂഡ് ഓയിൽ81 ശതമാനം (1.4 ബില്യൺ യൂറോ), കൽക്കരി (223 മില്യൺ യൂറോ), എണ്ണ ഉത്പന്നങ്ങൾ (121 മില്യൺ യൂറോ) എന്നിങ്ങനെയാണ് കണക്കുകൾ. മാർച്ച് മാസത്തിൽ ഇന്ത്യയുടെ മൊത്തം ക്രൂഡ് ഇറക്കുമതി 4 ശതമാനം കുറഞ്ഞപ്പോൾ, റഷ്യൻ ഇറക്കുമതി ഇരട്ടിയായി, CREA റിപ്പോർട്ട് വ്യക്തമാക്കുന്നു. കപ്പലുകളിൽ ഇതിനകം ഉണ്ടായിരുന്നതും മുൻപ് ഉപരോധം ഏർപ്പെടുത്തിയ കപ്പലുകളിലെ ഷിപ്‌മെന്റുകളും ഉൾക്കൊള്ളുന്ന റഷ്യൻ എണ്ണയുടെ ഒരു മാസത്തെ ഉപരോധഇളവ് യുഎസ് അനുവദിച്ചതിന് ശേഷമാണ് ഈ വർധന.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.