കണ്ണൂർ: മണലെടുപ്പിന് സമാന്തര കമ്മിറ്റിയുണ്ടാക്കി 6,26,07,003 രൂപ കവർന്നെന്ന കേസിൽ സി.പി.എം. ഭരിക്കുന്ന മലപ്പട്ടം ഗ്രാമപ്പഞ്ചായത്തിലെ രണ്ട് മുൻ പ്രസിഡന്റുമാരും ആറു സെക്രട്ടറിമാരുമുൾപ്പെടെ 23 പേർക്കെതിരെ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചു.
നദീതീര സംരക്ഷണ നിയമവും മണൽവാരൽ നിയന്ത്രണ ചട്ടവും അട്ടിമറിച്ചു മണലെടുപ്പിന് സമാന്തര കമ്മിറ്റിയുണ്ടാക്കി 6,26,07,003 രൂപ കവർന്നെന്ന കേസിൽ, കേരള നദീതീര സംരക്ഷണനിയമവും മണൽവാരൽ നിയന്ത്രണ ചട്ടവും അട്ടിമറിച്ചാണ് മലപ്പട്ടത്തെ സി.പി.എം. നേതാക്കൾ കൊള്ളനടത്തിയതെന്ന് വിജിലൻസ് കുറ്റപത്രം വ്യക്തമാക്കുന്നു. 2002-ലെ നിയമപ്രകാരം ഗ്രാമപ്പഞ്ചായത്തുകളുടെ പരിധിയിലെ പുഴകളിൽനിന്ന് മണൽ വിലനിശ്ചയിച്ച് വിൽക്കുന്നതിനുള്ള അധികാരം അതത് പഞ്ചായത്തുകൾക്കാണ്. വിലനിർണയം, അളവ്, കടവുകളുടെ സുരക്ഷ എന്നിവ നോക്കേണ്ടത് കടവ് കമ്മിറ്റികളാണ്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, പ്രദേശത്തെ അസിസ്റ്റന്റ് എൻജിനീയർ, കേരള വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ, വില്ലേജ് ഓഫീസർ എന്നിവർ അനൗദ്യോഗിക അംഗങ്ങളായും പ്രവർത്തിക്കും. കളക്ടർ നാമനിർദേശം ചെയ്യുന്ന രണ്ട് പരിസ്ഥിതി പ്രവർത്തകരും അംഗങ്ങളായിരിക്കണം. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കടവ് കമ്മിറ്റിയുടെ ചെയർമാനായും സെക്രട്ടറി കൺവീനറായും പ്രവർത്തിക്കണമെന്നും ചട്ടത്തിൽ പറയുന്നുണ്ട്. എന്നാൽ, 2007 മുതൽ 2012 വരെയുള്ള കാലഘട്ടത്തിൽ മലപ്പട്ടം ഗ്രാമപ്പഞ്ചായത്തിലെ അഡൂർ കോവുന്തല (ഒണക്കുകണ്ടം), ചൂളിയാട്, പരിപ്പൻ കടവ് എന്നിവിടങ്ങളിൽനിന്ന് മണലെടുക്കുന്നതിന് കടവുകമ്മിറ്റികൾ എന്ന ഔദ്യോഗിക സംവിധാനത്തെ ദുരുപയോഗം ചെയ്തു. സമാന്തരവും നിയമവിധേയമവുമല്ലാത്തതും സ്വകാര്യവ്യക്തികളെ മാത്രം ഉൾപ്പെടുത്തി രൂപവത്കരിച്ച അനധികൃത പൂഴിത്തൊഴിലാളി കമ്മിറ്റികളാണ് മണൽവാരലും വിൽപ്പനയുമടക്കം ചെയ്തത്.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.