അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർഥിയുടെ മരണത്തെത്തുടർന്ന് കാമ്പസിൽ കെ.എസ്.യു പ്രവർത്തകരുടെ പ്രതിഷേധം; പ്രതിഷേധക്കാരെ പോലീസ് ബലമായി അറസ്റ്റ് ചെയ്ത് നീക്കി

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർഥിയുടെ മരണത്തെത്തുടർന്ന് കാമ്പസിൽ കെ.എസ്.യു പ്രവർത്തകരുടെ പ്രതിഷേധം. തിങ്കളാഴ്ച രാവിലെ കാമ്പസിലേക്ക് തള്ളിക്കയറിയ പ്രവർത്തകരെ പോലീസ് ബലമായി അറസ്റ്റ് ചെയ്ത് നീക്കി. കോളേജ് മാനേജ്മെന്റിനെതിരെയും കുറ്റക്കാരായ അധ്യാപകർക്കെതിരെയും കർശന നടപടി ആവശ്യപ്പെട്ടാണ് സമരം നടന്നത്.


പ്രതിഷേധത്തിനിടെ പോലീസും പ്രവർത്തകരും തമ്മിൽ വലിയ സംഘർഷമാണ് കാമ്പസിലുണ്ടായത്. സമരത്തിനെത്തിയ ഒരു വനിതാ പ്രവർത്തകയെ പോലീസ് ക്രൂരമായി വലിച്ചിഴയ്ക്കുകയും കയ്യിലും കാലിലും പിടിച്ചു തൂക്കി വാനിലേക്ക് കയറ്റുകയും ചെയ്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. "നാണംകെട്ട പോലീസേ" എന്ന് വിളിച്ചുകൊണ്ടായിരുന്നു കെ.എസ്.യു പ്രവർത്തകർ പോലീസിനെതിരെ ആഞ്ഞടിച്ചത്. 



പോലീസ് പല അധ്യാപകരിൽ നിന്നും മറ്റും താല്പര്യങ്ങൾ കൈപ്പറ്റിയാണ് വിദ്യാർഥികളോട് ഇത്തരത്തിൽ ക്രൂരമായി പെരുമാറുന്നതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. നിതിൻരാജ്‌ മരണത്തിന് മുൻപ് അയച്ച വോയിസ് നോട്ടുകൾ അധ്യാപകരുടെ പീഡനത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുകൊണ്ടുവന്നത്. അധ്യാപകർ തങ്ങളെ ക്രൂരമായി മർദ്ദിക്കുമെന്നും ഇന്റേണൽ മാർക്കിന്റെ പേരിൽ നിരന്തരം ഭീഷണിപ്പെടുത്താറുണ്ടെന്നും വോയിസ് നോട്ടിൽ പറയുന്നുണ്ട്. ഒരു പാവപ്പെട്ട വിദ്യാർഥിക്ക് നീതി ലഭ്യമാക്കുന്നതിന് പകരം പോലീസ് പ്രതികളെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് കെ.എസ്.യു നേതാക്കൾ ആരോപിച്ചു.



എച്ച്.ഓ.ഡി. റാം, അധ്യാപിക സംഗീത എന്നിവർക്കെതിരെയാണ് പ്രധാനമായും ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്. വിദ്യാർഥികളെ ജാതിയുടെയും മതത്തിന്റെയും പേരിൽ ഇവർ തരംതിരിക്കാറുണ്ടെന്ന് വിദ്യാർഥിയുടെ മാതാപിതാക്കൾ വെളിപ്പെടുത്തി. നിലവിൽ ആത്മഹത്യ പ്രേരണാക്കുറ്റത്തിന് ഇവർക്കെതിരെ കേസെടുക്കുകയും അന്വേഷണ വിധേയമായി ഇവരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാൽ കുറ്റക്കാരായ ഈ അധ്യാപകരെ ഇനി കോളേജിൽ പഠിപ്പിക്കാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് വിദ്യാർഥി സംഘടന. മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം നാട്ടിൽ ഇത്തരമൊരു ദാരുണമായ സംഭവം നടന്നിട്ടും ഇതുവരെ പ്രതികളെ പിടികൂടാത്തതിനെ കെ.എസ്.യു രൂക്ഷമായി വിമർശിച്ചു. "പിണറായി ഉറങ്ങുകയാണ്" എന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. അതേസമയം, സംഭവത്തിൽ മാനേജ്മെന്റ് പ്രതിനിധികൾ ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. പ്രിൻസിപ്പൽ തനിക്കൊന്നും അറിയില്ലെന്ന നിലപാടാണ് സ്വീകരിക്കുന്നത്. പ്രതികളെ പിടികൂടുന്നത് വരെ സമരം തുടരുമെന്ന് കെ.എസ്.യു വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !