കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർഥിയുടെ മരണത്തെത്തുടർന്ന് കാമ്പസിൽ കെ.എസ്.യു പ്രവർത്തകരുടെ പ്രതിഷേധം. തിങ്കളാഴ്ച രാവിലെ കാമ്പസിലേക്ക് തള്ളിക്കയറിയ പ്രവർത്തകരെ പോലീസ് ബലമായി അറസ്റ്റ് ചെയ്ത് നീക്കി. കോളേജ് മാനേജ്മെന്റിനെതിരെയും കുറ്റക്കാരായ അധ്യാപകർക്കെതിരെയും കർശന നടപടി ആവശ്യപ്പെട്ടാണ് സമരം നടന്നത്.
എച്ച്.ഓ.ഡി. റാം, അധ്യാപിക സംഗീത എന്നിവർക്കെതിരെയാണ് പ്രധാനമായും ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്. വിദ്യാർഥികളെ ജാതിയുടെയും മതത്തിന്റെയും പേരിൽ ഇവർ തരംതിരിക്കാറുണ്ടെന്ന് വിദ്യാർഥിയുടെ മാതാപിതാക്കൾ വെളിപ്പെടുത്തി. നിലവിൽ ആത്മഹത്യ പ്രേരണാക്കുറ്റത്തിന് ഇവർക്കെതിരെ കേസെടുക്കുകയും അന്വേഷണ വിധേയമായി ഇവരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാൽ കുറ്റക്കാരായ ഈ അധ്യാപകരെ ഇനി കോളേജിൽ പഠിപ്പിക്കാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് വിദ്യാർഥി സംഘടന. മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം നാട്ടിൽ ഇത്തരമൊരു ദാരുണമായ സംഭവം നടന്നിട്ടും ഇതുവരെ പ്രതികളെ പിടികൂടാത്തതിനെ കെ.എസ്.യു രൂക്ഷമായി വിമർശിച്ചു. "പിണറായി ഉറങ്ങുകയാണ്" എന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. അതേസമയം, സംഭവത്തിൽ മാനേജ്മെന്റ് പ്രതിനിധികൾ ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. പ്രിൻസിപ്പൽ തനിക്കൊന്നും അറിയില്ലെന്ന നിലപാടാണ് സ്വീകരിക്കുന്നത്. പ്രതികളെ പിടികൂടുന്നത് വരെ സമരം തുടരുമെന്ന് കെ.എസ്.യു വ്യക്തമാക്കി.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.