മലപ്പുറം: തിരൂർ ഉൾപ്പെടെ, ജില്ലയിൽ പാർട്ടി മത്സരിച്ച 11 സിറ്റിങ് സീറ്റുകളിലും 2021ൽ ഉള്ളതിനെക്കാൾ കൂടിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന വിലയിരുത്തലിൽ മുസ്‌ലിം ലീഗ്. കഴിഞ്ഞ രണ്ടു തവണയും കൈവിട്ട താനൂർ 20,000ൽ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിനു തിരിച്ചുപിടിക്കും. ഇടതുപക്ഷം കടുത്ത മത്സരം നടത്തിയെന്നവകാശപ്പെടുന്ന വേങ്ങരയിലും താനൂരിലും ഭൂരിപക്ഷം വർധിക്കുമെന്നാണ് കീഴ്ഘടകങ്ങളിൽനിന്നു ലഭിച്ച വോട്ടുകണക്കിന്റെ അടിസ്ഥാനത്തിലുള്ള വിലയിരുത്തൽ.
ഏറനാട്, തിരൂരങ്ങാടി, കൊണ്ടോട്ടി, വള്ളിക്കുന്ന്, മഞ്ചേരി,കോട്ടയ്ക്കൽ മണ്ഡലങ്ങളിലും ഭൂരിപക്ഷം വർധിക്കുമെന്നാണ് വിലയിരുത്തൽ. തവനൂരിലും പൊന്നാനിയിലും കുറഞ്ഞ ഭൂരിപക്ഷത്തിനാണെങ്കിലും കോൺഗ്രസ് ജയിക്കുമെന്ന കണക്കാണ് നേതൃത്വത്തിനു ലഭിച്ചിരിക്കുന്നത്. കോൺഗ്രസ് പ്രതീക്ഷ: നാലിൽ നാല് നിലമ്പൂരും വണ്ടൂരും വർധിച്ച ഭൂരിപക്ഷത്തോടെ നിലനിർത്താനാകുമെന്നും പൊന്നാനിയും തവനൂരും പിടിച്ചെടുക്കുമെന്നുമാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. പൊന്നാനിയിലും തവനൂരിലും 4000 മുതൽ 7000 വരെ വോട്ടും പൊന്നാനിയിൽ 3000 മുതൽ 5000 വരെ വോട്ടുമാണ് ഭൂരിപക്ഷം പ്രതീക്ഷിക്കുന്നത്. രണ്ടിടത്തും സിപിഎമ്മിലെ അതൃപ്തരുടെ വോട്ടുകൾ കോൺഗ്രസ് സ്ഥാനാർഥികൾക്കു ലഭിച്ചിട്ടുണ്ടെന്നും വിലയിരുത്തുന്നു. വണ്ടൂരിൽ 30000ന് മുകളിലും നിലമ്പൂരിൽ 20000ന് മുകളിലുമാണ് ഭൂരിപക്ഷം പ്രതീക്ഷിക്കുന്നത്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.