സംസ്ഥാനത്തെ സ്റ്റേജ് കാര്യേജ് ബസുകളിൽ സീറ്റുകൾക്കിടയിൽ നിയമാനുസൃതമായ അകലം ഉണ്ടെന്ന് ഉറപ്പുവരുത്താൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. ബസ് യാത്രക്കാരുടെ കാൽമുട്ടുകൾ സീറ്റുകൾക്കിടയിൽ കുടുങ്ങുന്നതും യാത്ര ദുഷ്കരമാകുന്നതും സംബന്ധിച്ച പരാതിയിലാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന്റെ ഇടപെടൽ.
അനുവദിച്ചതിനേക്കാൾ കൂടുതൽ സീറ്റുകൾ ബസുകളിൽ കുത്തിനിറയ്ക്കുന്നതുമൂലം യാത്രക്കാർ അനുഭവിക്കുന്ന ശാരീരിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി പേരാമ്പ്ര സ്വദേശി ടി.സി. വിജീഷ് നൽകിയ പരാതിയിലാണ് ഉത്തരവ്. സീറ്റുകൾക്കിടയിൽ മതിയായ സ്ഥലമില്ലാത്തത് ദീർഘദൂര യാത്രക്കാരെയാണ് ഏറെ ദുരിതത്തിലാക്കുന്നത്.
സംസ്ഥാനത്തെ എല്ലാ ആർടിഒമാരും ബസുകളിലെ സീറ്റുകൾ തമ്മിലുള്ള അകലം പരിശോധിച്ച് നിയമലംഘനമില്ലെന്ന് ഉറപ്പാക്കാൻ ട്രാൻസ്‌പോർട്ട് കമ്മീഷണർ നിർദ്ദേശം നൽകണം.
സീറ്റുകൾ തമ്മിൽ പുറകിലേക്ക് കുറഞ്ഞത് 68.5 സെന്റീമീറ്റർ അകലം പാലിക്കണമെന്ന് കോഴിക്കോട് ആർടിഒ കമ്മീഷനെ അറിയിച്ചു.
സീറ്റുകൾക്കിടയിൽ സ്ഥലമില്ലാത്ത ബസുകളുടെ നമ്പർ ശ്രദ്ധയിൽപ്പെടുത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും മുൻഗണന നൽകണമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ പിഴയടക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.