ന്യൂഡൽഹി: 2026 ഏപ്രിൽ ആദ്യവാരം രാഘവ് ഛദ്ദയെ രാജ്യസഭയിലെ ആം ആദ്മി പാർട്ടിയുടെ ഡപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് നീക്കം ചെയ്തത് ഇരിക്കുന്ന കൊമ്പ് മുറിക്കും പോലെയാകുമെന്ന് ആം ആദ്മി പാർട്ടി നേതൃത്വം സ്വപ്നത്തിൽ പോലും കരുതി കാണില്ല. തനിക്കൊപ്പം രാജ്യസഭയിലെ ആറ് സഹപ്രവർത്തകരേയും കൂട്ടി രാഘവ് ഛദ്ദ ബിജിപിയിലേക്ക് പോകുമ്പോൾ ഇളകുന്നത് ആം ആദ്മി പാർട്ടിയുടെ അടിവേരാണ്.
- പാർട്ടിയെ തകർക്കാനുള്ള ബിജെപിയുടെ ‘ഓപ്പറേഷൻ ലോട്ടസ്’ ആണ് നീക്കത്തിനു പിന്നിലെന്നാണ് ആം ആദ്മി പാർട്ടിയുടെ ആരോപണം. രാജ്യസഭയിൽ എഎപിക്ക് ഉണ്ടായിരുന്ന 10 എംപിമാരിൽ ഏഴ് പേരെയും അടർത്തിയെടുക്കുന്നതിലൂടെ പാർട്ടിയുടെ ദേശീയ പ്രാധാന്യം നഷ്ടപ്പെടും.
- നിയമപരമായ കുരുക്കുകൾ ഒഴിവാക്കാൻ വളരെ ആസൂത്രിതമായിരുന്നു രാഘവ് ഛദ്ദയുടെ നീക്കം. ആകെയുള്ള 10 എംപിമാരിൽ 7 പേർ (രണ്ടിലൊന്ന് ഭൂരിപക്ഷത്തിൽ കൂടുതൽ) ഒന്നിച്ച് പാർട്ടി വിട്ടതിനാൽ, കൂറുമാറ്റ നിരോധന നിയമപ്രകാരം ഇവരെ അയോഗ്യരാക്കാൻ സാധിക്കില്ല. മറ്റൊരു പാർട്ടിയുമായി ലയിക്കുന്നതിനു ഈ നിയമ പരിരക്ഷ ഇവർക്ക് ലഭിച്ചു.
- കഴിഞ്ഞ കുറച്ച് മാസങ്ങളായി രാഘവ് ഛദ്ദയും ആം ആദ്മി പാർട്ടിയും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു. രാജ്യസഭയിലെ പാർട്ടിയുടെ ഡപ്യൂട്ടി ലീഡർ സ്ഥാനത്ത് നിന്ന് രാഘവിനെ മാറ്റിയത് തിരിച്ചടിയായി. പകരം അശോക് മിത്തലിനെയാണ് ആ സ്ഥാനത്തേക്ക് കൊണ്ടുവന്നത്. ഇപ്പോൾ അശോക് മിത്തലും ബിജെപി പാളയത്തിലേക്കാണ് പോകുന്നത്. ബിജെപി കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തങ്ങളുടെ നേതാക്കളെ ഭീഷണിപ്പെടുത്തിയാണ് കൂടുമാറ്റത്തിന് പ്രേരിപ്പിച്ചതെന്ന് എഎപി വിശ്വസിക്കുന്നു.
- നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബ് സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ബിജെപിയുടെ ശ്രമമാണിതെന്നാണ് ആം ആദ്മി പാർട്ടിയുടെ കണക്കുക്കൂട്ടൽ.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.