പാലക്കാട് / തൃശൂർ: തിരുവമ്പാടി ദേവസ്വത്തിനു വേണ്ടി തൃശൂർ മുണ്ടത്തിക്കോട് പ്രവർത്തിച്ചിരുന്ന വെടിക്കോപ്പ് നിർമാണശാലയിലുണ്ടായ വൻ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരത്തിനു വെടിക്കെട്ട് വേണ്ടെന്ന് തീരുമാനമെടുത്തതോടെ പാറമേക്കാവ് ദേവസ്വത്തിനായി നിർമിച്ച വെടിക്കോപ്പുകളും നിർവീര്യമാക്കാൻ നീക്കം.
സുരക്ഷ ഉറപ്പാക്കുന്നതിനായി പൊലീസ്, ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ്, പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ എന്നിവർ ഏകോപിപ്പിച്ചാണ് പ്രവർത്തിക്കുന്നത്. ജനവാസമില്ലാത്ത സുരക്ഷിതമായ സ്ഥലത്തേക്ക് ആദ്യം ഇവ മാറ്റും. പിടിച്ചെടുത്ത പടക്കങ്ങളുടെ തീവ്രതയും സ്വഭാവവും പരിശോധിക്കാൻ ബോംബ് സ്ക്വാഡിന്റെയോ എക്സ്പ്ലോസീവ് വിദഗ്ധരുടെയോ സഹായം തേടാറുണ്ട്.
പടക്കങ്ങൾ നിർവീര്യമാക്കുന്നതിനു സാധാരണയായി അവ വെള്ളത്തിൽ മുക്കി വയ്ക്കുകയോ അല്ലെങ്കിൽ വിദഗ്ധരുടെ മേൽനോട്ടത്തിൽ സുരക്ഷിതമായ രീതിയിൽ കത്തിച്ചു കളയുകയോ ആണ് ചെയ്യുന്നത്. പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ നിഷ്കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കണം സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യേണ്ടത്.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.