ഇറാനുമായുള്ള യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്. ടെഹ്‌റാനിൽ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ ഇറാന്റെ ഉന്നത സൈനിക നേതാക്കളെ വധിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്.
ആക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെടുകയും 198 തൊഴിലാളികളെ അടിയന്തരമായി ഒഴിപ്പിക്കുകയും ചെയ്തു. ആണവനിലയത്തിന് നേരെയുള്ള ആക്രമണം അണുവികിരണത്തിന് കാരണമാകുമെന്നും അത് ഇറാനെ മാത്രമല്ല, ജിസിസി രാജ്യങ്ങളെയും ബാധിക്കുമെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നൽകി.
ഇറാനും അമേരിക്കയും തമ്മിലുള്ള പോര് ഗൾഫ് രാജ്യങ്ങളിലെ സുരക്ഷയെയും ബാധിച്ചിട്ടുണ്ട്. ബഹ്റൈൻ തീരത്ത് ഇസ്രയേൽ ബന്ധമുള്ള എം.എസ്.എസി. ഇഷൈക എന്ന വാണിജ്യക്കപ്പൽ ഇറാൻ റെവലൂഷണറി ഗാർഡ് ആക്രമിച്ചു. ഇതിൽ നാല് പേർക്ക് പരിക്കേറ്റു. ദുബായിലെ ഇന്റർനെറ്റ് സിറ്റിയിലുള്ള ഒറാക്കിൾ കെട്ടിടത്തിന് ഡ്രോൺ അവശിഷ്ടങ്ങൾ വീണ് കേടുപാടുകൾ സംഭവിച്ചു. അബുദാബിയിൽ ഡ്രോൺ വീണ് അഞ്ച് ഇന്ത്യക്കാർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ടെൽ അവീവിലെ സൈനിക റേഡിയോ സ്റ്റേഷൻ ഇറാൻ ആക്രമണത്തിൽ തകർന്നു. ഇറാൻ വെടിവെച്ചിട്ട അമേരിക്കൻ വിമാനത്തിൽ നിന്ന് പാരഷൂട്ട് വഴി രക്ഷപ്പെട്ട പൈലറ്റിനായി ഇരുരാജ്യങ്ങളുടെയും സൈന്യങ്ങൾ തിരച്ചിൽ തുടരുകയാണ്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.