കർണാടകയിലെ വിനോദസഞ്ചാര കേന്ദ്രമായ മാണിക്കധാരയിൽ മലയാളി പെൺകുട്ടി ശ്രീനന്ദ (15) മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം ചിക്കമഗളൂരു ജില്ലാ ആശുപത്രിയിൽ ഇന്ന് തന്നെ പൂർത്തിയാക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകി.
മകളെ തട്ടിക്കൊണ്ടുപോയതാകാമെന്ന മാതാപിതാക്കളുടെ ആരോപണം പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ഫോറൻസിക് സംഘം വിശദമായ പരിശോധന നടത്തി.
ചൊവ്വാഴ്ച വൈകീട്ട് 5.20-ഓടെയാണ് 40 അംഗ വിനോദസഞ്ചാര സംഘത്തിലുണ്ടായിരുന്ന ശ്രീനന്ദയെ പെട്ടെന്ന് കാണാതായത്.
പാലക്കാട് കടമ്പഴിപ്പുറം സ്വദേശികളായ രമേശ്-രോഹിണി ദമ്പതിമാരുടെ മകളാണ് ശ്രീനന്ദ. ആ സമയത്ത് അവിടെയുണ്ടായിരുന്ന മറ്റ് പത്തോളം പേരെ സിസിടിവി ദൃശ്യങ്ങൾ വഴി തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. ബന്ധുക്കളുടെ എല്ലാ പരാതികളും കൃത്യമായി അന്വേഷിക്കുമെന്ന് ചിക്കമഗളൂരു പോലീസ് അറിയിച്ചു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.