പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉയർന്ന വോട്ടിന് കോഴ ആരോപണത്തിൽ പാലക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ മൊഴി തിരഞ്ഞെടുപ്പ് കമ്മീഷൻ രേഖപ്പെടുത്തി. പാലക്കാട് ആർഡിഒ നേരിട്ടെത്തിയാണ് മൊഴിയെടുത്തത്.
ആരോപണങ്ങൾ പൂർണ്ണമായും നിഷേധിച്ച ശോഭാ സുരേന്ദ്രൻ, പ്രചാരണ സമയത്ത് തന്റെ കൂടെ പ്രമീള ശശിധരൻ ഒഴികെ മറ്റൊരു വനിതയും ഉണ്ടായിരുന്നില്ലെന്നാണ് പ്രതികരിച്ചത്. എന്നാൽ, പണം നൽകുന്നത് ശ്രദ്ധയിൽപ്പെട്ട കോൺഗ്രസ് പ്രവർത്തകർ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നത് കണ്ടപ്പോൾ സ്ഥാനാർത്ഥി കാറിലിരുന്ന് തട്ടിക്കയറിയെന്നും ഇതിന്റെ വീഡിയോ തങ്ങളുടെ പക്കലുണ്ടെന്നും കോൺഗ്രസ് അവകാശപ്പെടുന്നു. പണം നൽകിയെന്ന് പറയുന്ന സിമി സജീവിനെ തനിക്ക് അറിയില്ലെന്ന നിലപാടിലാണ് ശോഭ. മൊഴി വിശകലനം ചെയ്ത ശേഷം തിരഞ്ഞെടുപ്പ് കമ്മീഷൻ തുടർന്നുള്ള നടപടികൾ സ്വീകരിക്കും.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.