ന്യൂഡൽഹി: ആഴ്ചയിൽ നൂറ് മണിക്കൂറിലധികം ജോലി ചെയ്യുന്നതിനെ തുടർന്നുണ്ടാകുന്ന ശാരീരിക ക്ഷീണവും, മാനസിക ക്ലേശവും കാരണമാണ് ആലപ്പുഴ മെഡിക്കൽ കോളേജിലെ റസിഡന്റ് ഡോക്ടർ സേതു ലക്ഷ്മി ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പ്രതിശ്രുത വരൻ. സുപ്രീം കോടതിയിൽ ഫയൽ ചെയ്ത കക്ഷി ചേരൽ അപേക്ഷയിലാണ് സേതു ലക്ഷ്മിയുടെ പ്രതിശ്രുത വരനായ തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി യദുകൃഷ്ണൻ സനിൽ കുമാർ ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ഇത് കാരണം പൊതു താത്പര്യ ഹർജി ഉൾപ്പടെയുള്ള നിയമ നടപടികൾ സ്വീകരിക്കാൻ കഴിയുന്നില്ല. ആത്മഹത്യാ ശ്രമത്തിന് ശേഷം വീട്ടിൽ സേതു ലക്ഷ്മിയെ സന്ദർശിച്ച വകുപ്പ് മേധാവി പത്ത് ദിവസത്തിനുള്ളിൽ ജോലിയിൽ പ്രവേശിക്കാൻ നിർദേശിക്കുക ആയിരുന്നു. ഇതിന് കഴിയാതെ വന്നാൽ ബോണ്ട് ആയി 50 ലക്ഷം നൽകണമെന്ന് നിർദേശിച്ചതായും പ്രതിശ്രുത വരൻ ആരോപിക്കുന്നു. റസിഡന്റ് ഡോക്ടർമാരുടെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി യുണൈറ്റഡ് ഡോക്ടർ ഫ്രണ്ട് എന്ന സംഘടന നൽകിയ റിട്ട് ഹർജിയിൽ കക്ഷി ചേരാൻ ആണ് യദുകൃഷ്ണൻ സനിൽ കുമാർ സുപ്രീം കോടതിയെ സമീപിച്ചത്. 1992 ൽ കേന്ദ്ര സർക്കാർ പുറത്ത് ഇറക്കിയ യൂണിഫോം സെൻട്രൽ റെസിഡൻസി സ്‌കീം പ്രകാരം ആഴ്ചയിൽ 48 മണിക്കൂർ മാത്രമാണ് റസിഡന്റ് ഡോക്ടർമാർ ജോലി ചെയ്യേണ്ടത്. എന്നാൽ ഇത് നടപ്പാക്കപ്പെടുന്നില്ലെന്നും സുപ്രീം കോടതി ഇതിൽ ഇടപെടണമെന്നും കക്ഷി ചേരൽ അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.