ആഗോള ഊർജ വിപണിയുടെ ജീവനാഡിയായ ഹോർമുസ് കടലിടുക്കിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ, ഇന്ത്യയുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ പുതിയ സമുദ്ര സുരക്ഷാ തന്ത്രവുമായി ഇന്ത്യൻ നാവികസേന. നാവികസേനാ മേധാവി അഡ്മിറൽ ഡി.കെ. ത്രിപാഠി പുറത്തിറക്കിയ പരിഷ്കരിച്ച പ്രതിരോധ രേഖയിൽ ഹോർമുസ് കടലിടുക്കിനെ ഇന്ത്യയുടെ സമുദ്രതാൽപ്പര്യങ്ങളുള്ള 'പ്രധാന മേഖല'യായി (Primary Area of Interest) ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ സേന അതീവ ജാഗ്രത പുലർത്തുകയാണ്.
നാവികസേനയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു ഇന്ത്യൻ കപ്പലുകൾ കടലിടുക്ക് മുറിച്ചുകടന്നിരുന്നു. ഏപ്രിൽ 18 വരെയുള്ള കണക്കുകൾ പ്രകാരം 11 ഇന്ത്യൻ കപ്പലുകൾ ഇത്തരത്തിൽ സുരക്ഷിതമായി കടന്നുപോയി. ഏറ്റവും ഒടുവിലായി 'ദേശ് ഗരിമ' എന്ന എണ്ണക്കപ്പൽ കടന്നുപോയ അതേ ദിവസം തന്നെ മേഖലയിൽ വെടിവയ്പ്പ് ഉണ്ടാകുകയും ചെയ്തു.
മേഖലയിലെ സമുദ്ര സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി രാജ്യാന്തര തലത്തിൽ വിപുലമായ സഹകരണമാണ് ഇന്ത്യ ഉറപ്പാക്കുന്നത്. ഏകദേശം 28 രാജ്യങ്ങളുമായി തത്സമയ വിവരങ്ങൾ (Maritime Intelligence) പങ്കുവെക്കുന്നതിലൂടെ കടലിടുക്കിലെ ഓരോ നീക്കങ്ങളും നാവികസേന നിരീക്ഷിക്കുന്നു. പാകിസ്ഥാനിൽ നടന്ന യുഎസ്-ഇറാൻ ചർച്ചകൾ പരാജയപ്പെട്ടതും ഇറാനിയൻ തുറമുഖങ്ങൾക്കുമേൽ അമേരിക്ക നിയന്ത്രണങ്ങൾ കടുപ്പിച്ചതും നിലവിലെ പ്രതിസന്ധിയുടെ ആഴം വർദ്ധിപ്പിക്കുന്നുണ്ട്. ഏത് പ്രത്യാക്രമണത്തിനും ഇറാനും സജ്ജമായതോടെ സമുദ്രപാതകൾ യുദ്ധക്കളമാകുമോ എന്ന ആശങ്ക ശക്തമാണ്.
ഹോർമുസ് കടലിടുക്കിലെ സംഘർഷം ആഗോളതലത്തിൽ വലിയ സാമ്പത്തിക പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്. പാതകളിൽ തടസ്സമുണ്ടാകുന്നത് ക്രൂഡ് ഓയിൽ വില കുതിച്ചുയരാൻ കാരണമാകും. ഇന്ത്യൻ സമുദ്ര വ്യാപാര പാതകളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്നാണ് അഡ്മിറൽ ഡി.കെ. ത്രിപാഠി നൽകുന്ന ഉറപ്പ്. തന്ത്രപ്രധാനമായ ചോക്ക് പോയിന്റുകളിൽ ഇന്ത്യൻ നാവികസേനയുടെ നിരന്തരമായ സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.