കാട്ടാക്കട: കാട്ടാക്കട കട്ടക്കോട് സെന്റ് ആന്റണീസ് സ്കൂളിലെ 71-ാം നമ്പർ ബൂത്തില്‍ വയോധികന്റെ വോട്ട് ഉദ്യോഗസ്ഥൻ സ്വന്തം ഇഷ്ടപ്രകാരം രേഖപ്പെടുത്തിയതിനെച്ചൊല്ലി വൻ പ്രതിഷേധം.
'ഞാൻ കാറുപിടിച്ച് വോട്ട് ചെയ്യാൻ വന്നത് യു.ഡി.എഫിന് വേണ്ടിയാണ്. എന്റെ വോട്ട് എനിക്ക് ഇഷ്ടമുള്ളവർക്ക് ചെയ്യാതെ ഞാൻ ഇവിടെ നിന്ന് മാറില്ല.' - സത്യൻ പറഞ്ഞു.
സംഭവം പുറത്തറിഞ്ഞതോടെ ബൂത്തിന് പുറത്ത് കോണ്‍ഗ്രസ് - സി.പി.ഐ.എം പ്രവർത്തകർ തമ്മില്‍ തർക്കമായി. ബൂത്തിലെ ഉദ്യോഗസ്ഥരെ മുഴുവൻ മാറ്റണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. എന്നാല്‍ പോളിംഗ് തടസ്സപ്പെടുത്തരുതെന്നായിരുന്നു എല്‍.ഡി.എഫ് നിലപാട്. ഇതോടെ കാട്ടാക്കടയില്‍ നേരിയ സംഘർഷാവസ്ഥ നിലനിന്നു.
പ്രതിഷേധം ശക്തമായതോടെ തിരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെട്ടു. ഉദ്യോഗസ്ഥൻ രേഖപ്പെടുത്തിയ വോട്ട് അസാധുവാക്കുമെന്നും വയോധികന് വീണ്ടും വോട്ട് ചെയ്യാമെന്നും അധികൃതർ ഉറപ്പുനല്‍കി. തുടർന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് സത്യൻ മടങ്ങിയത്. വോട്ട് അട്ടിമറിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥനെതിരെ കർശന നടപടിയുണ്ടാകുമെന്ന് റിട്ടേണിംഗ് ഓഫീസർ അറിയിച്ചു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.