കോഴിക്കോട് : സമുദായത്തിന്റെ പേരിൽ വോട്ടു തേടിയെന്ന പരാതികളിൽ പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തെഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്. പേരാമ്പ്ര മണ്ഡലത്തിലെ എൽഡിഎഫ് അനൗൺസ്മെന്റിൽ സമുദായത്തിന്റെ പേരു സൂചിപ്പിച്ച് വോട്ട് തേടിയെന്ന വിവാദത്തിൽ എൽഡിഎഫ് സ്ഥാനാർഥി ടി.പി.രാമകൃഷ്ണനു നേരത്തെ നോട്ടിസ് ലഭിച്ചിരുന്നു.
സമുദായത്തിന്റെ പേരിൽ വീട്ടിലെത്തി വോട്ട് അഭ്യർഥിച്ചതായി കാട്ടി മൂന്നു പേർ റിട്ടേണിങ് ഓഫിസർക്കു നൽകിയ പരാതിയിലാണ് വിശദീകരണം തേടി പേരാമ്പ്ര മണ്ഡലത്തിലെ ഉപ വരണാധികാരി തെഹ്‌ലിയയ്ക്കു നോട്ടിസ് അയച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ് ലഭിച്ചാൽ മൂന്നു ദിവസത്തിനുള്ളിൽ മറുപടി നൽകണം എന്നാണ് വ്യവസ്ഥ. തെഹ്‌ലിയയ്ക്ക് എതിരെ കമ്മിഷന് ലഭിച്ച മൂന്നു പരാതിയും ഒരേ സ്വഭാവത്തിലുള്ളതാണ് എന്നാണ് വിവരം. പരാതിക്കൊപ്പം തെളിവുകളൊന്നും സമർപ്പിച്ചിട്ടില്ല.
അനൗൺസ്മെന്റ് വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ക്ഷുഭിതനായാണ് ടി.പി.രാമകൃഷ്ണൻ മറുപടി പറഞ്ഞത്. നോട്ടിസ് കിട്ടിയില്ലെന്ന് പേരാമ്പ്രയിൽ എൽഡിഎഫ് പ്രകടന പത്രിക പുറത്തിറക്കുന്ന ചടങ്ങിനിടെ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിവാദമായ അനൗൺസ്മെന്റ് എൽഡിഎഫ് നടത്തിയിട്ടില്ല. പേരാമ്പ്രയിലെ സമാധാന അന്തരീക്ഷം തകർക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുകയാണ്. എൽഡിഎഫിന്റെ പ്രചാരണവാഹനങ്ങളിൽ ഉപയോഗിക്കുന്ന അനൗൺസ്മെന്റുകളുടെ റെക്കോഡുകൾ അടങ്ങിയ പെൻഡ്രൈവ് പരിശോധനയ്ക്കു നൽകാം. ഞങ്ങളുടെ മേൽ കുറ്റം ചാർത്താൻ എന്താണ് ഇത്ര ധൃതി. ആരെങ്കിലും പരാതി നൽകിയിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കട്ടെ. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പൂർണമായും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.