ന്യൂഡൽഹി: ഇന്ത്യയിലുടനീളമുള്ള എൽപിജി വിതരണം തടസമില്ലാതെ തുടരുന്നുവെന്ന് ഇന്ത്യൻ ഓയിൽ. ആഗോള ഊർജ്ജ വിപണികളെ ബാധിക്കുന്ന ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലും എല്ലാ വീടുകളിലും എൽപിജി തടസമില്ലാതെ വിതരണം ചെയ്യുന്നുണ്ടെന്നും ഉയർന്ന മുൻഗണന നൽകുന്നുണ്ടെന്നും കമ്പനി അറിയിച്ചു. സമീപകാല ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്ക് മുമ്പുള്ള അതേ നിലയിൽ തന്നെ ഇപ്പോഴും വിതരണം നടക്കുന്നുണ്ടെന്നും സാധാരണ ഗതിയിലാണെന്നും കമ്പനി വ്യക്തമാക്കി.
സിലിണ്ടറുകൾ അതാത് ഉപഭോക്താക്കളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഡെലിവറി ഓതന്റിക്കേഷൻ കോഡുകൾ (ഡിഎസി ഒടിപി) ഉപയോഗിച്ചാണ് ഡെലിവറികൾ പൂർത്തിയാക്കുന്നത്. സോഷ്യൽ മീഡിയയിൽ ഉന്നയിക്കുന്ന ഉപഭോക്തൃ ആശങ്കകൾ സജീവമായി പരിഹരിക്കുന്നുണ്ടെന്നും ഉപഭോക്താക്കളുടെ പരാതികളും പ്രശ്‌നങ്ങളും അവരവരുടെ ഔദ്യോഗിക പ്രൊഫൈലിലൂടെ ഉടനടി സഹായം തേടണമെന്നും ഇന്ത്യൻ ഓയിൽ പറഞ്ഞു.
കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും ഉൾപ്പെടെ ചില എൽപിജി വിതരണക്കാരുടെ ദുരുപയോഗങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ കമ്പനിക്ക് ലഭിച്ചെന്നും അവ പരിശോധിക്കുമെന്നും കമ്പനി വ്യക്തമാക്കി.
ഈ സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ മിന്നൽ പരിശോധന നടത്താൻ ഒന്നിലധികം ടീമുകളെ പല സംഭരണ, സൂക്ഷിപ്പ് കേന്ദ്രങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. ഇതുവരെ ഏകദേശം 68,000 റെയ്‌ഡുകൾ നടത്തിയതായും 855 എഫ്‌ഐആറുകളിലേക്കും 48,000-ത്തിലധികം സിലിണ്ടറുകൾ പിടിച്ചെടുത്തതായും ഇന്ത്യൻ ഓയിൽ പറഞ്ഞു. ആകെ 7,500-ലധികം പരിശോധനകൾ നടത്തിയതിൽ നിരവധി അനധികൃത ഇടപാടുകൾ കണ്ടെത്തി. ഇതിന് തുടർന്ന് അഞ്ച് പേരെ സസ്‌പെൻഡ് ചെയ്‌തതുൾപ്പെടെ 141 വിതരണക്കാർക്കെതിരെ നടപടി സ്വീകരിച്ചു. തുടർന്നും കർശന പരിശോധനകൾ നടത്തും. ഇത്തരം പ്രവർത്തനങ്ങൾ തടയുന്നതിനായി മറ്റ് എണ്ണ വിപണന കമ്പനികളുമായും സംസ്ഥാന സർക്കാരുകളുമായും ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് ഇന്ത്യൻ ഓയിൽ കൂട്ടിച്ചേർത്തു. രാജ്യത്ത് എൽപിജിയുടെ ക്ഷാമമില്ലെന്നും പാനിക്ക് ബുക്കിംഗും സംഭരണവും ഒഴിവാക്കണമെന്നും ഉപഭോക്താക്കളോട് നിർദേശിച്ചു. കിംവദന്തികൾ വിശ്വസിക്കരുതെന്നും ഔദ്യോഗിക വിവര സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. തടസമില്ലാത്ത എൽപിജി ലഭ്യത, വിതരണത്തിലെ സുതാര്യത, ദുരുപയോഗങ്ങൾക്കെതിരെ കർശനമായ നടപടി എന്നിവ ഉറപ്പാക്കാനുള്ള പ്രതിബദ്ധത കമ്പനി ആവർത്തിച്ചു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.