തൃശൂർ: വോട്ടർമാർക്ക് വിഷു ആഘോഷത്തോടനുബന്ധിച്ച് ബിജെപി സൗജന്യ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തെന്ന പരാതിയിൽ തൃശൂർ വെസ്റ്റ് പോലീസ് കേസെടുത്തു. പൊലീസും തിരഞ്ഞെടുപ്പ് കമ്മിഷനും അന്വേഷണം ആരംഭിച്ചു.
ഒളരി ശിവരാമപുരം ഉന്നതിയിലെ താമസക്കാർക്ക് കിറ്റിനുള്ള സ്ലിപ്പുകൾ വിതരണം ചെയ്തെന്നും ഇതുപയോഗിച്ച് ഒളരി പാർഥസാരഥി ക്ഷേത്രത്തിനു സമീപത്തെ കാർത്തിക സൂപ്പർമാർക്കറ്റിൽ നിന്ന് കിറ്റുകൾ വിതരണം ചെയ്തെന്നുമാണ് ആരോപണം ഉയർന്നത്.
ശിവരാമപുരം ഉന്നതിയിലെ താമസക്കാർക്ക് നൂറിലേറെ സ്ലിപ്പുകൾ വിതരണം ചെയ്തതായും ഉന്നതിയിലെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ എത്തി അമ്പതിൽ താഴെ കിറ്റുകൾ കൈപ്പറ്റിയെന്നും ബിജെപി പ്രാദേശിക നേതാവ് രാധാകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു സ്ലിപ് വിതരണമെന്നും എൽഡിഎഫ് നേതാക്കൾ ആരോപിച്ചു.
നേരത്തെ 2024 ലോക്സഭാ തിരഞ്ഞെടുപ്പു സമയത്തു ബിജെപിക്കു വേണ്ടി ഇതേ ഉന്നതിയിൽ വോട്ടിനു പണം നൽകിയെന്ന എൽഡിഎഫിന്റെ പരാതിയിൽ വെസ്റ്റ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നതായും എൽഡിഎഫ് ചീഫ് ഇലക്‌ഷൻ ഏജന്റ് കെ.ബി.സുമേഷ് പറഞ്ഞു. രാധാകൃഷ്ണൻ എന്ന ആളാണ് കിറ്റുകൾ തയാറാക്കാൻ ഏൽപ്പിച്ചതെന്നും ഇദ്ദേഹത്തിന്റെ പാർട്ടിയോ രാഷ്ട്രീയമോ അറിയില്ലെന്നും എഴുപത്തഞ്ചോളം കിറ്റുകൾക്ക് ഓർഡർ ലഭിച്ചിരുന്നതായും കഴിഞ്ഞദിവസം 10 കിറ്റുകൾ വിതരണം നടത്തിയെന്നുമാണ് സൂപ്പർമാർക്കറ്റ് ഉടമയുടെ പ്രതികരണം.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.