ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗവുമായ കെ.പി. ശങ്കർദാസിൻ്റെ ജാമ്യഹർജി കോടതി ഇന്ന് പരിഗണിക്കും.
കട്ടിളപ്പാളി, ദ്വാരപാലക ശില്പം എന്നീ കേസുകളിൽ കുറ്റപത്രം സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘം വൈകിയതോടെയാണ് ശങ്കർദാസ് സ്വാഭാവിക ജാമ്യത്തിനായി കൊല്ലം വിജിലൻസ് കോടതിയെ സമീപിച്ചത്. റിമാൻഡ് കാലാവധി 90 ദിവസം പൂർത്തിയായ സാഹചര്യത്തിലാണ് ഈ നീക്കം.
2026 ജനുവരിയിൽ അറസ്റ്റിലായ ശങ്കർദാസ് ഒഴികെയുള്ള മറ്റെല്ലാ പ്രതികളും ഇതിനോടകം ജാമ്യം നേടി പുറത്തിറങ്ങിക്കഴിഞ്ഞു. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ, തന്ത്രി കണ്ഠര് രാജീവര് എന്നിവർ നേരത്തെ ജാമ്യം നേടിയിരുന്നു.
അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാൻ വരുത്തിയ കാലതാമസമാണ് കേസിലെ പ്രമുഖരായ പ്രതികൾക്കെല്ലാം പുറത്തിറങ്ങാൻ വഴിയൊരുക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.