ടെഹ്‌റാൻ/ഇസ്ഫഹാൻ: ഇറാനിലെ ഇസ്ഫഹാൻ പ്രവിശ്യയിലെ മരുഭൂമിയിൽ തങ്ങളുടെ സൈനിക രഹസ്യങ്ങൾ ശത്രുക്കളുടെ കൈകളിൽ അകപ്പെടാതിരിക്കാൻ സ്വന്തം അത്യാധുനിക യുദ്ധവിമാനങ്ങൾ ബോംബിട്ട് തകർത്ത് അമേരിക്ക.
ഇറാൻ സൈന്യം വെടിവെച്ചിട്ട എഫ്-15ഇ സ്ട്രൈക്ക് ഈഗിൾ വിമാനത്തിലെ രണ്ട് പൈലറ്റുമാരെ രക്ഷിക്കാനുള്ള അപകടകരമായ ദൗത്യത്തിനിടെയാണ് നൂറ് മില്യൺ ഡോളറിലധികം (830 കോടി) വിലമതിക്കുന്ന വിമാനങ്ങൾ അമേരിക്കയ്ക്ക് നശിപ്പിക്കേണ്ടിവന്നത്.
പരിക്കേറ്റ ഒരു പൈലറ്റിനെ മലനിരകൾക്കിടയിൽനിന്ന് തൽക്ഷണം രക്ഷപ്പെടുത്തിയപ്പോൾ, രണ്ടാമത്തെ പൈലറ്റായ കേണലിനെ മണിക്കൂറുകൾക്കുള്ളിൽതന്നെ അമേരിക്കൻ സൈന്യം കണ്ടെത്തി. രണ്ടാമത്തെ പൈലറ്റിനെ കണ്ടെത്തുന്നതിന് മുൻപുതന്നെ, അദ്ദേഹത്തെ തങ്ങളുടെ സൈന്യം കണ്ടെത്തിയെന്നും അവിടെനിന്ന് മാറ്റിയെന്നുമുള്ള തെറ്റായ വാർത്തകൾ സി.ഐ.എ ഇറാനിൽ പ്രചരിപ്പിച്ചു. ഇത് ഇറാൻ സേനയെ ആശയക്കുഴപ്പത്തിലാക്കാൻ സഹായിച്ചെന്ന് യുഎസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ദൗത്യത്തിൽ അമേരിക്ക പരാജയപ്പെട്ടുവെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് അവകാശപ്പെട്ടെങ്കിലും, പരിക്കേറ്റ സൈനികരെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ സാധിച്ചത് വിജയമാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. വിമാനങ്ങൾ ബോംബിട്ട് തകർത്തത് പ്രസിഡന്റ് ട്രംപിന്റെ പ്രതിച്ഛായ സംരക്ഷിക്കാനാണെന്ന് ഇറാൻ പരിഹസിക്കുമ്പോഴും സൈനിക രഹസ്യങ്ങളുടെ സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് അമേരിക്ക ഈ ദൗത്യത്തിലൂടെ വീണ്ടും തെളിയിച്ചു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.