ന്യൂഡല്‍ഹി: വിവാദമായ എഫ്സിആര്‍എ ബില്‍ ലോക്സഭ ഇന്ന് ചര്‍ച്ചയ്ക്കെടുക്കില്ല. സഭ തുടങ്ങിയപ്പോള്‍ പ്രതിപക്ഷം വന്‍തോതില്‍ പ്രതിഷേധം ഉയര്‍ത്തിയതിനു പിന്നാലെയാണ് പാര്‍ലമെന്റികാര്യ മന്ത്രി കിരണ്‍ റിജിജു ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.
ഇന്ന് പരിഗണിക്കാനായി കാര്യപരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും അവസാന നിമിഷം പരിഗണിക്കേണ്ടെന്നു സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.ബില്‍ പരിഗണിക്കുന്നത് കണക്കിലെടുത്ത് കോൺഗ്രസ് എംപിമാരോട് ഇന്ന് അടിയന്തരമായി ഡൽഹിയിലെത്താൻ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ നിർദേശം നൽകിയിരുന്നു. മിക്ക കേരള എംപിമാരും പാര്‍ലമെന്റിലെത്തിയിട്ടുണ്ട്. പ്രതിപക്ഷ കക്ഷികളിൽ പലരും തിരഞ്ഞെടുപ്പ് തിരക്കുകളിൽ നിൽക്കുമ്പോൾ ബലമായി എഫ്സിആർഎ ബിൽ പാസാക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു.
ബില്ലിന്റെ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കാൻ എംപിമാർ ഡൽഹിയിലെത്തണമെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) ആവശ്യപ്പെട്ടിരുന്നു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.