സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ ഹിമാചൽ പ്രദേശ് സർക്കാർ അസാധാരണമായ തീരുമാനങ്ങൾ കൈക്കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി, മന്ത്രിമാർ, എംഎൽഎമാർ എന്നിവരടക്കമുള്ള ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ശമ്പളം താൽക്കാലികമായി തടഞ്ഞുവെക്കാനാണ് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്.
ശമ്പളം വെട്ടിക്കുറയ്ക്കുന്നതിൽ ഏറ്റവും വലിയ വിഹിതം മുഖ്യമന്ത്രിയുടേതാണ്. അദ്ദേഹത്തിന്റെ ശമ്പളത്തിൽ 50 ശതമാനമാണ് കുറവ് വരുത്തുന്നത്.
ഉപമുഖ്യമന്ത്രി, മന്ത്രിമാർ, ചീഫ് സെക്രട്ടറി, ഡിജിപി തുടങ്ങിയവരുടെ ശമ്പളത്തിൽ 30 ശതമാനവും എംഎൽഎമാരുടെയും മറ്റ് വകുപ്പ് മേധാവികളുടെയും ശമ്പളത്തിൽ 20 ശതമാനവും കുറവുണ്ടാകും. ഏപ്രിൽ മാസത്തെ ശമ്പളം മുതൽ ഈ മാറ്റം പ്രാബല്യത്തിൽ വരും. കൂടാതെ പൊതുമേഖലാ സ്ഥാപനങ്ങളോടും സർവ്വകലാശാലകളോടും സമാനമായ രീതിയിൽ ചെലവ് ചുരുക്കാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.