തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ ദേശീയപാത അതോറിറ്റിയുടെ കർശന നിർദ്ദേശമുണ്ടായിട്ടും ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം പൂർണ്ണമായി നടപ്പിലായില്ല. ഏപ്രിൽ 10 മുതൽ രാജ്യത്തെ എല്ലാ ടോൾ പ്ലാസകളിലും ടോൾ പിരിവ് ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെ മാത്രമായിരിക്കണമെന്ന് നിർദ്ദേശമുണ്ടായിരുന്നു.
യാത്രക്കാരിൽ വലിയൊരു വിഭാഗം ഇപ്പോഴും ഓൺലൈൻ പേയ്‌മെന്റ് ഉപയോഗിക്കാത്തവരാണെന്ന ന്യായമാണ് ടോൾ പ്ലാസ അധികൃതർ ഇതിനായി നിരത്തുന്നത്. യുപിഐ ലഭ്യമല്ലാത്ത പക്ഷം ഇ-ചലാൻ വഴി തുക ഈടാക്കണമെന്നാണ് എൻഎച്ച്എഐയുടെ ചട്ടമെങ്കിലും അത് പ്രായോഗികമല്ലെന്ന് അധികൃതർ വാദിക്കുന്നു.
ടോൾ ബൂത്തുകളിലെ നീണ്ട ക്യൂ ഒഴിവാക്കാനും ചില്ലറയെ ചൊല്ലിയുള്ള തർക്കങ്ങൾ ഇല്ലാതാക്കാനുമാണ് ഡിജിറ്റൽ സംവിധാനം നടപ്പിലാക്കുന്നത്. കൂടാതെ, ടോൾ ഇളവുകൾ സംബന്ധിച്ചും പുതിയ നിർദ്ദേശങ്ങൾ നിലവിൽ വന്നിട്ടുണ്ട്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.