യുകെ: മനുഷ്യരാശിയെ മുള്‍മുനയില്‍ നിർത്തിയ കൊവിഡ് മഹാമാരിക്ക് ശേഷം ലോകം മറ്റൊരു വൈറസ് ഭീഷണി നേരിടുമെന്ന് ശാസ്ത്രലോകം.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും, വരാനിരിക്കുന്ന ഒരു വലിയ വിപത്തിനെ മുൻകൂട്ടി കണ്ട് പ്രതിരോധിക്കാനുള്ള മുന്നറിയിപ്പ് നല്‍കുകയാണ് ഗവേഷകർ. വവ്വാലുകളില്‍ കണ്ടെത്തിയ 'KY43' എന്ന് പേരിട്ടിരിക്കുന്ന പുതിയ കൊറോണ വൈറസാണ് ഭീതി പരത്തുന്നത്.എന്താണ് 'KY43' വൈറസ്
വവ്വാലുകളില്‍ കണ്ടെത്തിയ പുതിയ തരം കൊറോണ വൈറസ് മനുഷ്യകോശങ്ങളില്‍ പ്രവേശിക്കാൻ ശേഷിയുള്ളതാണെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. കിഴക്കൻ ആഫ്രിക്കയിലെ വവ്വാലുകളിലാണ് ഗവേഷകർ പഠനം നടത്തിയിരിക്കുന്നത്. കെനിയ, സുഡാൻ, ടാൻസാനിയ എന്നിവിടങ്ങളില്‍ കാണപ്പെടുന്ന ഹാർട്ട്‌നോസ്ഡ്' വവ്വാലുകളിലാണ് ഈ വൈറസിന്റെ സാന്നിദ്ധ്യം കൂടുതലായി കണ്ടെത്തിയത്. ഇത് 'ആല്‍ഫ കൊറോണ വൈറസ്' വിഭാഗത്തില്‍പ്പെട്ടതാണ്.
സാധാരണയായി മൃഗങ്ങളില്‍ കാണപ്പെടുന്ന വൈറസുകള്‍ക്ക് മനുഷ്യകോശങ്ങളിലേക്ക് കടന്നുകയറാൻ പ്രത്യേക 'താക്കോലുകള്‍' ആവശ്യമാണ്. ഗവേഷകർ നടത്തിയ പരീക്ഷണത്തില്‍, 'KY43' വൈറസിന് മനുഷ്യന്റെ ശ്വാസകോശത്തിലെ കോശങ്ങളുമായി ഒട്ടിപ്പിടിക്കാനും അവയ്ക്കുള്ളിലേക്ക് പ്രവേശിക്കാനും സാധിക്കുമെന്നാണ് കണ്ടെത്തല്‍. ഒരു വൈറസ് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്നതിന്റെ ആദ്യ ഘട്ടമാണിത്.എന്നാല്‍ഇത് മനുഷ്യരില്‍ പടർന്നു തുടങ്ങിയോ എന്ന് ചോദിച്ചാല്‍ ഇല്ലെന്നാണ് ഗവേഷകരുടെ മറുപടി. പ്രാഥമിക പരിശോധനയില്‍ ഈ വൈറസ് നിലവില്‍ മനുഷ്യരിലേക്ക് പടർന്നതായി തെളിവുകളില്ല. എന്നാല്‍, മനുഷ്യരിലേക്ക് പടരാനുള്ള എല്ലാ ജനിതക ആയുധങ്ങളും ഈ വൈറസിന്റെ കൈവശമുണ്ടെന്നാണ് ഗവേഷകർ നല്‍കുന്ന മുന്നറിയിപ്പ്.
യുകെയിലെ പീർബ്രൈറ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ 'ലൈവ് വൈറസുകള്‍ക്ക്' പകരം വൈറസുകളുടെ ജനിതക വിവരങ്ങള്‍ ഉപയോഗിച്ചായിരുന്നു പഠനം നടത്തിയത്. അവർ വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീനുകള്‍ കൃത്രിമമായി നിർമ്മിക്കുകയും അവ മനുഷ്യകോശങ്ങളിലെ സ്വീകാരികളുമായി എങ്ങനെ പ്രതികരിക്കുന്നു എന്ന് പരിശോധിക്കുകയുമായിരുന്നു.
ലക്ഷക്കണക്കിന് വൈറസുകളില്‍ ഒന്നു മാത്രമാണ് 'KY43'. ഇതിന് എപ്പോള്‍ വേണമെങ്കിലും മനുഷ്യരിലേക്ക് ചാടാനുള്ള കഴിവുണ്ട്. അത് എന്നാണെന്ന് പ്രവചിക്കാൻ കഴിയില്ലെങ്കിലും, മുൻകൂട്ടി തിരിച്ചറിഞ്ഞ സ്ഥിതിക്ക് നമുക്ക് വാക്സിനുകളും മരുന്നുകളും വികസിപ്പിക്കാൻ സാധിക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.വൈറസിന് മനുഷ്യകോശത്തില്‍ പ്രവേശിക്കാൻ കഴിയുമെങ്കിലും, മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരാൻ നമ്മുടെ പ്രതിരോധ സംവിധാനത്തെ മറികടക്കേണ്ടതുണ്ട്. അതിന് ഈ വൈറസിന് കഴിയുമോ എന്ന് ഇനിയും തെളിയിക്കപ്പെട്ടിട്ടില്ല. അതായത് വൈറസ് മനുഷ്യരില്‍ എന്തുതരം രോഗമുണ്ടാക്കുമെന്ന് നിലവില്‍ വ്യക്തമല്ല.
ലോകത്തിന് ലഭിച്ച ഒരു മുൻകൂർ മുന്നറിയിപ്പാണ് പുതിയ കണ്ടെത്തല്‍. ഒരു രോഗം പടർന്നുപിടിച്ച ശേഷം ചികിത്സ തേടുന്നതിന് പകരം, അപകടകാരിയായേക്കാവുന്ന വൈറസിനെ അത് പടരുന്നതിന് മുൻപേ തിരിച്ചറിയാൻ ശാസ്ത്രത്തിന് കഴിഞ്ഞു. ഭാവിയില്‍ ഉണ്ടായേക്കാവുന്ന വലിയൊരു വിപത്തിനെ തടയാൻ ഇതിലൂടെ മനുഷ്യനെ സഹായിക്കുമെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.