കൊച്ചി: വിയര്‍പ്പും അധ്വാനവും തൃക്കരിപ്പൂരിന്റെ മണ്ണില്‍ പുതിയ ചരിത്രമെഴുതും എന്നതില്‍ സംശയമില്ലെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സന്ദീപ് വാര്യര്‍.
ഈ പോരാട്ടത്തില്‍ തന്നോടൊപ്പം നിന്ന ഓരോ പ്രവര്‍ത്തകന്റെയും മുഖം മനസ്സിലുണ്ടെന്നും വോട്ടര്‍മാര്‍ക്ക് നന്ദി പറയുന്നുവെന്നും ഫെയ്സ്ബുക്കില്‍ കുറിച്ചുജാതി-മത-കക്ഷി രാഷ്ട്രീയങ്ങള്‍ക്കതീതമായി എന്നെ സ്വീകരിച്ച സഹോദരങ്ങള്‍ക്കും, ആവേശം പകര്‍ന്നു നല്കിയ പ്രവര്‍ത്തകര്‍ക്കും, പിന്തുണയുമായെത്തിയ എല്ലാ നേതാക്കള്‍ക്കും ഒരായിരം നന്ദി. തൃക്കരിപ്പൂരിന്റെ വികസനത്തിനായും നാടിന്റെ നന്മയ്ക്കായും നമുക്ക് തുടര്‍ന്നും ഒരുമിച്ച് നില്ക്കാം.
തൃക്കരിപ്പൂരിന്റെ മണ്ണില്‍ സ്ഥാനാര്‍ത്ഥിയായി കാലുകുത്തിയ നിമിഷം മുതല്‍ എന്നെ പൊതിഞ്ഞ ആവേശവും സ്നേഹവായ്പും വാക്കുകള്‍ക്ക് അതീതമാണ്. ഓരോ ചുവടിലും നിങ്ങള്‍ നല്കിയ ആത്മവിശ്വാസം ഈ പോരാട്ടത്തില്‍ എനിക്ക് കരുത്തായി മാറി. വിയര്‍പ്പുതുള്ളികളെപ്പോലും സ്നേഹത്തിന്റെ പൂമഴയായി മാറ്റിയ പ്രിയപ്പെട്ട തൃക്കരിപ്പൂരുകാര്‍ക്ക് ആദ്യമേ നന്ദി പറയട്ടെ- സന്ദീപ് വാര്യര്‍ പറഞ്ഞു.
അറുപത് വര്‍ഷക്കാലത്തെ ഇടത് കുത്തകയ്ക്ക് അന്ത്യം കുറിച്ച്, മാറ്റത്തിന്റെ പുതുപുലരി തൃക്കരിപ്പൂരില്‍ ഉദിക്കണമെന്ന ഒരൊറ്റ ലക്ഷ്യത്തോടെയാണ് നാം ഈ തിരഞ്ഞെടുപ്പിനെ നേരിട്ടത്. യു.ഡി.എഫിന്റെ ഓരോ പ്രവര്‍ത്തകനും നേതാക്കളും എണ്ണയിട്ട യന്ത്രം പോലെ രാപ്പകല്‍ ഭേദമില്ലാതെ കര്‍മ്മനിരതരായി. ഈ ഐക്യമാണ് നമ്മുടെ വിജയ പ്രതീക്ഷകളുടെ അടിത്തറ. നേതൃത്വത്തിന് നന്ദി.
എനിക്ക് വലിയ രീതിയിലുള്ള പിന്തുണയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്കിയ എ.ഐ.സി.സി, കെ.പി.സി.സി, ഡി.സി.സി, യു.ഡി.എഫ് നേതൃത്വത്തോട് എനിക്ക് കടപ്പാടുണ്ട്. പ്രചരണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ നേരിട്ടെത്തി ആവേശം പകര്‍ന്നു നല്കിയ പ്രമുഖ നേതാക്കള്‍ ഈ പോരാട്ടത്തെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തി.'നമ്മുടെ വിയര്‍പ്പും അധ്വാനവും തൃക്കരിപ്പൂരിന്റെ മണ്ണില്‍ ഒരു പുതിയ ചരിത്രമെഴുതും എന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. ഈ പോരാട്ടത്തില്‍ എന്നോടൊപ്പം നിന്ന ഓരോ പ്രവര്‍ത്തകന്റെയും മുഖം എന്റെ മനസ്സിലുണ്ട്, സന്ദീപ് വാര്യര്‍ കുറിച്ചു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.