ന്യൂഡല്‍ഹി: നിക്ഷേപം, ഊര്‍ജ്ജം, വളം എന്നീ മേഖലകളില്‍ ഇന്ത്യയുമായി ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ റഷ്യ. കൂടുതല്‍ ക്രൂഡ് ഓയിലും പ്രകൃതിവാതകവും നല്‍കും.
ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയ റഷ്യന്‍ ഉപപ്രധാനമന്ത്രി ഡെനിസ് മാന്തുറോവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വാഗ്ദാനം. വ്യാപാരം, വളങ്ങള്‍, ഊര്‍ജം, കണക്റ്റിവിറ്റി, ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നിവയില്‍ പരസ്പരം പ്രയോജനകരമായ സഹകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്തതായി നരേന്ദ്രമോദി സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു.രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ത്യയിലെത്തിയ മാന്തുറോവ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ചര്‍ച്ച നടത്തി. പശ്ചിമേഷ്യയില്‍ സംഘര്‍ഷങ്ങള്‍ വളരുന്നതിനിടെയാണു ചര്‍ച്ചകള്‍
ഇന്ത്യയിലേക്കുള്ള രാസവളക്കയറ്റുമതിയില് 40 ശതമാനം വളര്‍ച്ചയാണ് 2025 അവസാനത്തോടെ റഷ്യയില്‍ നിന്നുണ്ടായത്. ആവശ്യാനുസരണം ഇനിയും വളം നല്കാന് തയ്യാറാണെന്നും റഷ്യ അറിയിച്ചിരിക്കുകയാണ്. യുഎസ് - ഇസ്രയേല്‍ - ഇറാന് സംഘര്‍ഷത്തെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് അടക്കുകയും തുടര്‍ന്നു രൂക്ഷമായ ഇന്ധന, രാസവള പ്രതിസന്ധി രൂപപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ഉഭയകക്ഷി ചര്‍ച്ചനടന്നത്.
അജിത് ഡോവലുമായുള്ള കൂടിക്കാഴ്ചയില്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷം ഉള്‍പ്പെടെയുള്ള ഉഭയകക്ഷി പ്രതിരോധ സഹകരണത്തെക്കുറിച്ചും പ്രാദേശിക സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചും മാന്തുറോവ് ചര്‍ച്ച ചെയ്തുറഷ്യയില് നിന്നും അഞ്ച് എസ്400 മിസൈല്‍ സംവിധാനങ്ങളുടെ അധിക ബാച്ച് സംഭരിക്കാന്‍ ഇന്ത്യ തീരുമാനമെടുത്തതിനു ദിവസങ്ങള്‍ക്കു ശേഷമാണു കൂടിക്കാഴ്ച നടന്നത്. കഴിഞ്ഞ വര്‍ഷം മെയ് 7 മുതല്‍ 10 വരെ പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷന് സിന്ദൂറിലെ മിസൈല്‍ സഹായങ്ങളുടെ പങ്കു കണക്കിലെടുത്താണ് തീരുമാനം.
കൂടാതെ, കൂടംകുളം ആണവനിലയത്തില്‍ ശേഷിക്കുന്ന റിയാക്ടറുകളുടെ നിര്‍മാണം നിശ്ചിത കാലത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും റഷ്യ ഉറപ്പുനല്‍കി.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.