ന്യൂഡല്‍ഹി: യുഎസ്-ഇസ്രയേല്‍ ആക്രമണങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തില്‍, ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാര് അടുത്ത 48 മണിക്കൂര്‍ പുറത്തിറങ്ങരുതെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഇപ്പോള്‍ തുടരുന്നത് എവിടെയാണോ അവിടെത്തന്നെ അടുത്ത 48 മണിക്കൂര്‍ തുടരുകയെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.ഇറാനില്‍ തുടരുന്ന ഇന്ത്യന്‍ പൗരന്മാര് അടുത്ത 48 മണിക്കൂര്‍ നിലവിലുള്ള സ്ഥലങ്ങളില്‍ തന്നെ തുടരണം. വൈദ്യുത- സൈനിക സ്ഥാപനങ്ങള്‍, ബഹുനില കെട്ടിടങ്ങളുടെ മുകള്‍ നിലകള്‍ എന്നിവ ഒഴിവാക്കണമെന്നും എംബസി നിര്‍ദേശിച്ചു. വീടിനുള്ളില്‍ തന്നെ കഴിയാനും സഞ്ചാരം ഒഴിവാക്കാനും ഇന്ത്യന്‍ എംബിസിയുമായി ബന്ധപ്പെട്ട ശേഷം മാത്രമേ യാത്രകള്‍ നടത്താവൂ' - വിദേശകാര്യ മന്ത്രാലയം അറിയിച്ചു
ഹോട്ടലുകളില്‍ താമസിക്കുന്നവര്‍ എംബസി ഉദ്യോഗസ്ഥരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തണമെന്നും നിര്‍ദ്ദേശമുണ്ട്. 'ഇറാനിലെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത്, നിലവില്‍ ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാര് എവിടെയാണോ അവിടെത്തന്നെ സുരക്ഷിതരായി തുടരാനും യാത്രകള്‍ ഒഴിവാക്കാനും നിര്‍ദ്ദേശിക്കുന്നു.'
അതിര്‍ത്തി കടന്നുള്ള യാത്രകള്‍ എംബസിയുടെ അനുമതിയോടെ മാത്രമേ പാടുള്ളൂ. അടിയന്തര സഹായത്തിനായി താഴെ പറയുന്ന ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ നല്‍കിയിട്ടുണ്ട്: +98 912 810 9115, +98 912 810 9102, +98 912 810 9109, +98 993 217 9359.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിന് പിന്നാലെയാണ് ജാഗ്രതാ നിര്‍ദ്ദേശം. ഇറാനെ രാത്രിയോടെ ഇല്ലാതാക്കുമെന്നാണ് ട്രംപിന്റെ ഒടുവിലത്തെ മുന്നറിയിപ്പ്. 'തിരികെക്കിട്ടാന്‍ ആകാത്തവിധം ഇറാന് ഇന്ന് രാത്രി അവസാനിക്കും.
അങ്ങനെയുണ്ടാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ അത് സംഭവിക്കും' ട്രംപ് കുറിച്ചു. ലോകചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളായിരിക്കും ഇന്ന് രാത്രിയുണ്ടാകുക എന്നും ട്രംപ് പറഞ്ഞു






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.