മുംബൈ: ജിം പരിശീലനത്തിന് പിന്നാലെ കുഴഞ്ഞുവീണ 23കാരനെ പക്ഷാഘാതത്തില്‍ നിന്ന് രക്ഷിച്ച് അമ്മ. നാഗ്പൂർ സ്വദേശിയായ ഓം ഭോയർ എന്ന യുവാവാണ് നഴ്സായ അമ്മയുടെ കൃത്യമായ ഇടപെടല്‍ മൂലം ജീവിതത്തിലേയ്ക്ക് തിരികെയെത്തിയത്.
മണിക്കൂറുകളോളം ജിമ്മില്‍ ചെലവഴിച്ച യുവാവ് ഡെഡ്ലിഫ്റ്റ് ചെയ്യുന്നതിന്റെ റീലും സമൂഹമാദ്ധ്യമത്തില്‍ പോസ്റ്റു ചെയ്തിരുന്നു. തുടർന്ന് വീട്ടിലെത്തിയ ഓം കുഴഞ്ഞുവീഴുകയായിരുന്നു. മകന് തലച്ചോറിലെ രക്തസ്രാവം മൂലം പക്ഷാഘാതമുണ്ടാകാനുള്ള സാദ്ധ്യത മനസിലാക്കിയ അമ്മ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ബോധരഹിതനായി നാല് മണിക്കൂറിനുള്ളില്‍ ആശുപത്രിയിലെത്തിച്ചാല്‍ പക്ഷാഘാതത്തില്‍ നിന്ന് രക്ഷപ്പെടുത്താനാവും. ഇതിനെ ഗോള്‍ഡൻ അവർ എന്നാണ് വിശേഷിപ്പിക്കുന്നത്.പരിശോധനയില്‍ ഓമിന്റെ തലച്ചോറില്‍ രക്തം കട്ട പിടിച്ചതായി കണ്ടെത്തുകയും ഇത് നീക്കം ചെയ്യുകയും ചെയ്തു.തുടർന്ന് ദിവസങ്ങളോളം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ യുവാവ് ആരോഗ്യവാനായി തിരികെയെത്തിയിരിക്കുകയാണ്.ശാരീരിക ശേഷിക്ക് അപ്പുറമോ വിദഗ്ദ്ധ മേല്‍നോട്ടമില്ലാതെയോ അമിതമായി വ്യായാമം ചെയ്യുന്നതിന്റെ ദൂഷ്യഫലമായാണ് യുവാവിന് തലച്ചോറില്‍ രക്തസ്രാവത്തിന് കാരണമായത്. തലച്ചോറിലെ രക്തക്കുഴല്‍ പൊട്ടി ചുറ്റുമുള്ള ഭാഗങ്ങളിലേക്ക് രക്തം ഒഴുകുന്നതാണ് ഹെമറാജിക് സ്ട്രോക്ക്. തലച്ചോറിന്റെ പ്രസക്ത ഭാഗങ്ങളും ബന്ധപ്പെട്ട ശരീരഭാഗങ്ങളും തമ്മിലുള്ള ബന്ധം വിച്ഛേദിക്കപ്പെടുന്നതിന് ഇത് കാരണമാകും.
കൂടാതെ പക്ഷാഘാതത്തിലേക്കും നയിക്കുന്നു. സമയബന്ധിതമായ ചികിത്സയിലൂടെ തലച്ചോറില്‍ രക്തം കട്ട പിടിച്ചത് നീക്കം ചെയ്യാൻ കഴിയും. ഇത് പക്ഷാഘാതത്തിന്റെ ഫലങ്ങള്‍ ലഘൂകരിക്കുകയും സുഖം പ്രാപിക്കാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.