വയനാട്: ഭർതൃസഹോദരന്റെ കല്ലറയില്‍ വെക്കാനുള്ള പൂക്കൾ കാറില്‍ കയറ്റവെ വാഹനമിടിച്ച് അദ്ധ്യാപിക മരിച്ചു. പിക്കപ്പ് ജീപ്പ് ഇടിച്ചാണ് അന്ത്യം.
വയനാട് കോളിയാടി കണ്ണേത്ത് വില്‍സൻ്റെ ഭാര്യയും കോളിയാടി എ.യു.പി. ഹൈസ്കൂള്‍ അധ്യാപികയുമായ ജിലി വില്‍സനാണ് മരിച്ചത്. വീടിന് മുന്നില്‍ റോഡ് സൈഡില്‍ നിർത്തിയിട്ട കാറിൻ്റെ ഡിക്കിയില്‍ വില്‍സൻ്റെ സഹോദരൻ്റെ ചരമദിനത്തിന് കല്ലറയില്‍ വെക്കാനുള്ള പൂക്കള്‍ വെക്കുമ്പോഴാണ് പുറകില്‍ നിയന്ത്രണം വിട്ട് വന്ന പിക്കപ്പ് ജീപ്പ് ഇടിച്ചു തെറിപ്പിച്ചത്.സംഭവസ്ഥലത്ത് വെച്ച് തന്നെ അധ്യാപിക മരിച്ചു. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. അമൂല്യ, എയ്ഞ്ചല്‍ എന്നിവർ മക്കളാണ്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.