വെല്ലിംഗ്ടൺ: തിങ്കളാഴ്ച രാത്രി നോർത്ത് ഐലൻഡിലെ വെല്ലിംഗ്ടണിൽ നിന്ന് ടൗറംഗയിലേക്ക് പോയ മൂന്നു പഞ്ചാബി സുഹൃത്തുക്കൾ സഞ്ചരിച്ചിരുന്ന കാറിലേക്ക് ടാങ്കർ ലോറി ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മൂന്ന് പേർ മരണമടഞ്ഞു.
രാത്രി 11.50 ഓടെയാണ് സംഭവത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. മനാവതു-വാംഗാനുയി മേഖലയിലെ "വൈയൂരു" എന്ന സ്ഥലത്തിന് സമീപം സ്റ്റേറ്റ് ഹൈവേ 1-ലാണ് അപകടം ഉണ്ടായത്. കാറിലുണ്ടായിരുന്ന മൂന്ന് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ടാങ്കർ ലോറിയുടെ ഡ്രൈവർ നേരിയ പരിക്കുകളോടെ ചികിത്സ തേടി. മഞ്ജീന്ദർ സിംഗ്", "സന്ദീപ് സിംഗ്", "വരീന്ദർപാൽ സിംഗ്" എന്നിവരാണ് അപകടത്തിൽ മരിച്ചതെന്ന് "ദി ഇന്ത്യൻ വീക്കെൻഡർ" മാധ്യമം സ്ഥിരീകരിച്ചിട്ടുണ്ട്. മൂവരും സുഹൃത്തുക്കളായിരുന്നു, ഒരുമിച്ചാണ് ഇവർ ജോലി ചെയ്തിരുന്നത്. ന്യൂസിലൻഡിൽ വർക്ക് വിസയിലായിരുന്നു ഇവർ.ഇവർ സഞ്ചരിച്ചിരുന്ന കാർ റോഡിലെ സെന്റർ ലൈൻ മറികടന്നതാവാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. മരണപ്പെട്ട "മഞ്ജീന്ദർ സിങ്ങിന്" ഭാര്യയും 3 ഉം 7 ഉം വയസ്സുള്ള രണ്ട് പെൺകുട്ടികളുണ്ട്. "സന്ദീപ് സിംഗിന്റെ" ഭാര്യയും കുട്ടിയും ഇന്ത്യയിലാണ്. "വരീന്ദർപാൽ സിംഗ്" അവിവാഹിതനാണ്.വെല്ലിംഗ്ടണിൽ വാഹനാപകടം: കാറിലേക്ക് ടാങ്കർ ലോറി ഇടിച്ചുകയറി മൂന്ന് പേർക്ക് ദാരുണാന്ത്യം,
0
ചൊവ്വാഴ്ച, ഏപ്രിൽ 28, 2026








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.