ഇൻഡോർ : മധ്യപ്രദേശിലെ ഇൻഡോർ മുനിസിപ്പല്‍ കോർപ്പറേഷന്റെ ബജറ്റ് സമ്മേളനത്തിനിടെ ‘വന്ദേമാതരം’ ആലപിക്കില്ലെന്ന് പറഞ്ഞ രണ്ട് കോണ്‍ഗ്രസ് കൗണ്‍സിലർമാർക്കെതിരെ പോലീസ് കേസെടുത്തു.
ഏപ്രില്‍ 8 ന് മുനിസിപ്പല്‍ കോർപ്പറേഷന്റെ ബജറ്റ് സമ്മേളനത്തിനിടെയാണ് സംഭവം . യോഗത്തിനിടെ കോണ്‍ഗ്രസ് കൗണ്‍സിലർമാരായ ഫൗസിയ ഷെയ്ഖ് അലിം , റുബീന ഇഖ്ബാല്‍ ഖാൻ എന്നിവരാണ് വന്ദേമാതരം ആലപിക്കാൻ വിസമ്മതിച്ചത് .മുനിസിപ്പല്‍ കോർപ്പറേഷൻ വിപ്പ് എംജി റോഡ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതായി അഡീഷണല്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അമരേന്ദ്ര സിംഗ് പറഞ്ഞു. ബജറ്റ് സമ്മേളനത്തിനിടെ ദേശീയഗാനവുമായി ബന്ധപ്പെട്ട വിവാദമാണ് പരാതിയില്‍ പരാമർശിച്ചിരിക്കുന്നത്. ഇതിനെത്തുടർന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു.
“അന്വേഷണത്തിന്റെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 196 പ്രകാരം ഫൗസിയ ഷെയ്ഖിനും റുബീന ഖാനുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ തുടർനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.സംഭവത്തില്‍ കോണ്‍ഗ്രസ് പാർട്ടിയെ വിമർശിച്ച മുഖ്യമന്ത്രി മോഹൻ യാദവ്, സംസ്ഥാന കോണ്‍ഗ്രസ് മേധാവി ജിതു പട്വാരി, രാഹുല്‍ ഗാന്ധി എന്നിവരുള്‍പ്പെടെയുള്ള നേതാക്കളോട് പാർട്ടിയുടെ നിലപാട് വിശദീകരിക്കാൻ ആവശ്യപ്പെട്ടു.
“മുനിസിപ്പല്‍ കോർപ്പറേഷൻ ഹൗസ് നടപടിക്രമങ്ങളില്‍ വന്ദേമാതരം ആലപിക്കാൻ കോണ്‍ഗ്രസ് കൗണ്‍സിലർ വിസമ്മതിച്ചത് ദൗർഭാഗ്യകരമാണ്, ഇത് കോണ്‍ഗ്രസ് പ്രതിനിധിയുടെ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നു. കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജിതു പട്വാരിയും ദേശീയ പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയും അവരുടെ അംഗങ്ങളെ ഈ രീതിയില്‍ പെരുമാറാൻ പ്രോത്സാഹിപ്പിക്കുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കണം,” മുഖ്യമന്ത്രി പറഞ്ഞു. ബജറ്റ് സമ്മേളനത്തിനുശേഷം, റുബീന ഇഖ്ബാല്‍ മാധ്യമങ്ങളോട് സംസാരിക്കുകയും തങ്ങളുടെ എതിർപ്പ് മതവിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പറയുകയും ചെയ്തു. ഇസ്ലാമിനെക്കുറിച്ചുള്ള തന്റെ വ്യാഖ്യാനമനുസരിച്ച്, വന്ദേമാതരം ആലപിക്കാൻ അനുവാദമില്ലെന്നും, അള്ളാഹു ക്ഷമിക്കില്ലെന്നും , അതേസമയം താൻ സാരേ ജഹാൻ സേ അച്ഛാ പാടാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.ഇസ്ലാമിന്റെ തത്വങ്ങള്‍ ഞങ്ങള്‍ പിന്തുടരുന്നു. ഇസ്ലാമില്‍, ഞങ്ങള്‍ അല്ലാഹുവിന് മാത്രം ആരാധന അർപ്പിക്കുന്നു. 'വന്ദേ' എന്നാല്‍ 'ആരാധന' എന്നും 'മാതരം' എന്നാല്‍ 'ഭൂമിമാതാവ്' എന്നുമാണ് അർത്ഥം . അല്ലാഹുവിന് മാത്രമായി നമ്മുടെ ആരാധന സമർപ്പിക്കുമ്പോള്‍, പാപമാകുന്ന ഒരു പ്രവൃത്തി നമ്മള്‍ എന്തിന് ചെയ്യണം?"എന്നാണ് റുബീന മാധ്യമങ്ങളോട് ചോദിച്ചത്.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.