ബംഗളൂരു: കണുന്നവർ ഒന്ന് പകച്ചുപോകും! ഇന്ത്യയുടെ ഐടി നഗരമായ ബംഗളൂരുവിലെ നിന്നുള്ള ഒരു വീഡിയോ ദൃശ്യം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കാട്ടുതീ പോലെയാണ് പടരുന്നത്.
റോഡരികില്‍ ഒരു യുവാവ് യാതൊരു ചലനവുമില്ലാതെ, കണ്ണ് തുറന്ന് പ്രതിമയെപ്പോലെ നില്‍ക്കുന്ന വീഡിയോ കണ്ട ആർക്കും ഒരു നിമിഷം ശ്വാസം നിലച്ചുപോകും. അമേരിക്കയിലും പല യൂറോപ്യൻ രാജ്യങ്ങളിലുമുള്ള മാരകമായ 'സോംബി ഡ്രഗ്' (Zombie Drug) ബംഗളൂരുവിലും പിടിമുറുക്കിയോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്എന്താണ് ആ വീഡിയോയില്‍?
നഗരത്തിലെ ബംഗലൂരു മേഖലയിലെ നിറ്റെ കോളേജിന് സമീപമാണ് സംഭവം. തിരക്കേറിയ റോഡരികില്‍ ഒരു യുവാവ് മണിക്കൂറുകളോളം ഒരേ നില്‍പ്പ് നില്‍ക്കുകയാണ്. ചുറ്റും വാഹനങ്ങള്‍ ചീറിപ്പായുന്നു, ആളുകള്‍ ബഹളം വെക്കുന്നു, എന്നാല്‍ ഇതൊന്നും താൻ അറിയുന്നേയില്ല എന്ന മട്ടിലാണ് ആ യുവാവ്. ശ്വാസം വിടുന്നുണ്ടോ എന്ന് പോലും സംശയിച്ചുപോകുന്ന തരത്തില്‍ പൂർണ്ണമായും മരവിച്ച അവസ്ഥ.
ആശങ്കയിലായി നഗരവാസികള്‍
വീഡിയോ വൈറലായതോടെ ബംഗളൂരു പോലീസ് കർശനമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. യെലഹങ്ക പോലീസ് സംഭവസ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. "ഇത് വെറുമൊരു മയക്കുമരുന്ന് കേസ് മാത്രമല്ല, യുവാക്കള്‍ക്കിടയിലേക്ക് മാരകമായ രാസലഹരികള്‍ ഒഴുകിയെത്തുന്നതിന്റെ തെളിവാണ്" എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പ്രധാന വിമർശനം. 'ഉഡ്താ ബംഗളൂരു' എന്ന പേരില്‍ ഈ ദൃശ്യങ്ങള്‍ പ്രചരിക്കുമ്പോള്‍, നഗരത്തിലെ ഐടി പ്രൊഫഷണലുകളും വിദ്യാർത്ഥികളും ബംഗളുരു നിവാസികളും വലിയ ആശങ്കയിലാണ്.
മരണക്കെണിയൊരുക്കുന്ന 'സോംബി' ലഹരി
ശരീരത്തിലെ മാംസം അഴുകിപ്പോകുന്നതിനും നാഡീവ്യൂഹങ്ങളെ തളർത്തുന്നതിനും കാരണമാകുന്നതാണ് ഈ സോംബി ഡ്രഗ്. ഇതിന് മുൻപ് ചണ്ഡീഗഡിലും സമാനമായ രീതിയില്‍ ഒരു ഡെലിവറി ബോയ് മണിക്കൂറുകളോളം അനങ്ങാതെ നില്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇപ്പോള്‍ ഇതാ ഐടി നഗരത്തിന്റെ ഹൃദയഭാഗത്തും ഇത്തരമൊരു കാഴ്ച എത്തിയിരിക്കുന്നു.
പോലീസ് അന്വേഷണം പൂർത്തിയായാല്‍ മാത്രമേ യുവാവ് ലഹരി ഉപയോഗിച്ചിരുന്നോ അതോ മറ്റെന്തെങ്കിലും മാനസിക വിഭ്രാന്തിയാണോ എന്ന് വ്യക്തമാകൂ. എങ്കിലും, ബംഗളൂരു തെരുവുകളില്‍ ലഹരി ഉപയോഗവും വില്പനയും വർധിക്കുന്നതായാണ് റിപ്പോർട്ടുകള്‍ പരിശോധിക്കുമ്പോള്‍ മനസിലാകുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.