പാലക്കാട്: കോൺഗ്രസ് കൗൺസിലർക്കെതിരെ ലൈംഗികാതിക്രമ പരാതിയുമായി യുവതി രംഗത്ത്.
പാലക്കാട് നഗരസഭയിലെ 24-ാം ഡിവിഷൻ കൗൺസിലർ പ്രശോഭ് സി. വത്സനെതിരെയാണ് പരാതി. കൗൺസിലർ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനും പൊലീസിനും പരാതി നൽകിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.ബ്യൂട്ടീഷ്യനായി ജോലി ചെയ്യുന്ന യുവതിയാണ് പരാതിക്കാരി. നേരത്തെ കൗൺസിലറുടെ പിതാവ് തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും ഇവർ ആരോപിക്കുന്നു. ഇതിന് ശേഷമാണ് പ്രശോഭ് യുവതിയുമായി സൗഹൃദത്തിലാകുന്നത്. സ്ഥിരവരുമാനമുള്ള ജോലി വാഗ്ദാനം ചെയ്ത് വിശ്വാസം നേടിയെടുത്ത ശേഷമായിരുന്നു പീഡനമെന്ന് യുവതി പറഞ്ഞു.
ഷാഫി പറമ്പിൽ എംപി തൻ്റെ ആശാനാണെന്നും എംഎൽഎമാർ എംപിമാർ തുടങ്ങിയവരുമായി അടുത്ത ബന്ധമുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിച്ചു.സുഹൃത്ത് മുറിയിലില്ലാത്ത സമയം നോക്കിയെത്തി തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പരാതിയിൽ പറയുന്നു. പിന്നീട് വിവിധയിടങ്ങളിൽ എത്തിച്ചും പീഡനം തുടർന്നു.
ഗർഭിണിയായ വിവരം അറിയിച്ചപ്പോൾ ഗർഭച്ഛിദ്രം നടത്താൻ നിർബന്ധിച്ചതായും പരാതിയിലുണ്ട്. എംഎൽഎമാരുമായും എംപിമാരുമായും അടുത്ത ബന്ധമുള്ള സ്വാധീനശക്തിയുള്ള വ്യക്തിയാണ് പ്രശോഭെന്നും തന്റെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും യുവതി ചൂണ്ടിക്കാട്ടി.
പരാതിയുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചതായും ഉടൻ കേസ് രജിസ്റ്റർ ചെയ്യുമെന്നും പൊലീസ് അറിയിച്ചു. ലൈംഗിക പീഡന പരാതികൾക്കിടെ ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രശോഭിന് വോട്ട് ചെയ്യാനാണ് പാലക്കാട് തിരിച്ചെത്തിയത്.

.webp)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.