റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യയോടും മറ്റും യാചിക്കേണ്ട അവസ്ഥയിലേക്ക് യുഎസ് എത്തിയെന്ന് ഇറാന്റെ പരിഹാസം

ഡൽഹി ;റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 30 ദിവസത്തെ ‘ഇളവ് അനുവദിക്കുന്നു’ എന്ന ട്രംപ് ഭരണകൂടത്തിന്റെ പ്രസ്താവനയെ പരിഹസിച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി.

റഷ്യൻ എണ്ണ ഇറക്കുമതി ചൂണ്ടിക്കാട്ടി മാസങ്ങളോളം ഉപരോധവും വിലക്കും താരിഫ് ഭീഷണിയും ഉയർത്തി ഇന്ത്യയെ സമ്മർദത്തിലാക്കാൻ യുഎസ് ശ്രമിച്ചു. ഇറാനെതിരെ യുദ്ധം വെറും രണ്ടാഴ്ച പിന്നിട്ടപ്പോഴേക്കും അതേ ഇന്ത്യയോട് അടക്കം ഓടിനടന്ന് യാചിക്കുകയാണ് യുഎസ് - ‘‘റഷ്യൻ എണ്ണ വാങ്ങിക്കൂടേ...’’ - അരഗ്ചി പരിഹസിച്ചു. 

ഇറാനെതിരായ ‘നിയമവിരുദ്ധ യുദ്ധ’ത്തെ പിന്തുണച്ചാൽ റഷ്യയ്ക്കെതിരായ നിലപാടിൽ യുഎസിന്റെ പിന്തുണ കിട്ടുമെന്ന് കരുതി ‘ഇളിഭ്യരായ’ യൂറോപ്യൻ രാഷ്ട്രങ്ങളെയും ‘കഷ്ടം’ എന്ന് വ്യക്തമാക്കി അരഗ്ചി പരിഹസിച്ചു.

ഇറാനെതിരായ യുദ്ധവും തുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്ക് അടയ്ക്കുകയും ചെയ്തതോടെ രാജ്യാന്തര ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിലേക്ക് കുതിച്ചുകയറിയിരുന്നു. ഇതോടെ ആഗോളതലത്തിൽ ക്രൂഡ് ഓയിൽ, എൽഎൻജി, എൽപിജി തുടങ്ങിയവയുടെ വിതരണം താറുമാറാവുകയും ചെയ്തത് അമേരിക്കയെ ഉൾപ്പെടെ വലയ്ക്കുകയാണ്.ഈ സാഹചര്യത്തിലാണ് ആദ്യം റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് 30 ദിവസത്തെ ഇളവ് യുഎസ് അനുവദിച്ചത്. 

തൊട്ടുപിന്നാലെ ഏത് രാജ്യത്തിനും അടുത്ത 30 ദിവസത്തേക്ക് റഷ്യൻ എണ്ണ വാങ്ങാമെന്നും യുഎസ് വ്യക്തമാക്കി. എണ്ണവില പിടിച്ചുനിർത്തുകയും വിതരണം ഉറപ്പാക്കുകയാണ് ഇതുവഴി ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കിയ വൈറ്റ്ഹൗസ്, നിലവിൽ കടലിൽ കപ്പലുകളിലുള്ള എണ്ണ മാത്രം വാങ്ങാനാണ് അനുമതിയെന്നും പറഞ്ഞിരുന്നു. ‘ഇളവ് അനുവദിക്കുന്നു’ എന്നാണ് പറയുന്നതെങ്കിലും ഫലത്തിൽ റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യയോടും മറ്റും യാചിക്കേണ്ട അവസ്ഥയിലേക്ക് യുഎസ് എത്തിയെന്നാണ് ഇറാന്റെ പരിഹാസം. അതേസമയം, റഷ്യൻ എണ്ണയ്ക്ക് ഉപരോധ ഇളവ് അനുവദിച്ച യുഎസിന്റെ നിലപാടിനെ വിമർശിച്ച് യൂറോപ്യൻ യൂണിയൻ രംഗത്തുവന്നിട്ടുണ്ട്. 

യൂറോപ്പ് വീണ്ടും റഷ്യൻ എണ്ണ വാങ്ങിയാൽ അതു തന്ത്രപരമായ മണ്ടത്തരമായിരിക്കുമെന്ന് യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല ഫോൺ ഡെർ ലേയേൻ അഭിപ്രായപ്പെട്ടിരുന്നു. റഷ്യയ്ക്ക് അപ്രതീക്ഷിത നേട്ടം ഇറാൻ യുദ്ധവും തുടർന്ന് റഷ്യൻ എണ്ണ ഏറ്റെടുക്കാൻ ഇന്ത്യയ്ക്കും മറ്റും ട്രംപ് അനുവദിച്ച ഇളവും റഷ്യയ്ക്ക് അപ്രതീക്ഷിത ലോട്ടറിയായി. നിലവിൽ കടലിൽ 30 ടാങ്കറുകളിലായി റഷ്യൻ എണ്ണയുണ്ടെന്നാണ് കണക്ക്. ഇന്ത്യയും ചൈനയുമാണ് പ്രധാനമായും ഇതു വാങ്ങുക. എങ്കിലും ഏത് രാജ്യത്തിനും തൽക്കാലം റഷ്യൻ എണ്ണ വാങ്ങാമെന്ന് ട്രംപ് ഭരണകൂടം പറഞ്ഞത്, റഷ്യൻ‌ എണ്ണയ്ക്കായുള്ള ‘പിടിവലിക്ക്’ ഇടയാക്കുമെന്ന വിലയിരുത്തലുണ്ട്.

ഉപരോധവും വിലക്കും ബഹിഷ്കരണവുമൊക്കെ ഉണ്ടായിരുന്നതിനാൽ നേരത്തേ ഇന്ത്യയ്ക്കും ചൈനയ്ക്കും വൻതോതിൽ ഡിസ്കൗണ്ട് നൽകിയാണ് റഷ്യ എണ്ണ വിറ്റിരുന്നത്. ഡിമാൻഡ് കൂടുന്നതോടെ ഈ ഡിസ്കൗണ്ട് റഷ്യയങ്ങ് നിർത്താനും സാധ്യതയുണ്ട്. യുഎസിൽ നിന്ന് ഇളവ് കിട്ടിയതോടെ ഇന്ത്യൻ എണ്ണക്കമ്പനികൾ വൻതോതിൽ റഷ്യയുമായി കരാറിലേർപ്പെട്ടിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !