കൊച്ചി: ദേശീയപാത വികസനമടക്കം കേരളത്തിൽ നടപ്പിലാക്കുക 10,800 കോടി രൂപയുടെ വിവിധ പദ്ധതികളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഈ പദ്ധതികളിലൂടെ നാടിൻ്റെ വികസനത്തിന് വേഗത കൈവരും. മേയ്ക്ക് ഇൻ ഇന്ത്യ വഴി പെട്രോളിയം മേഖലയിൽ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നു. പോളിപ്രോപെലിൻ യൂണിറ്റ് വഴി വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.സംസ്ഥാനത്ത് നടപ്പാക്കുന്ന ദേശീയപാത വികസനമടക്കമുള്ള വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ദേശീയപാത 66ന്‍റെ ആദ്യ റീച്ചിന്‍റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. എൻഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പരിപാടികൾക്ക് ഔദ്യോഗികമായി തുടക്കമിടുന്നതിനും വിവിധ വികസന പദ്ധതികലുടെ ഉദ്ഘാടനത്തിനുമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ എത്തിയത്.10,800 കോടി രൂപയുടെ പദ്ധതികളിൽ ഷൊർണൂർ - നിലമ്പൂർ റെയിൽവേ ലൈൻ വൈദ്യുതീകരണ പദ്ധതി പ്രധാനമന്ത്രി മോദി രാജ്യത്തിന് സമർപ്പിച്ചു.
പാലക്കാടിനും പൊള്ളാച്ചിക്കും ഇടയിൽ പുതിയ ട്രെയിൻ സർവീസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ഇത് കേരളത്തിനും തമിഴ്‌നാടിനും ഇടയിലുള്ള റെയിൽ ബന്ധം ശക്തിപ്പെടുത്തും. ദൈനംദിന യാത്രക്കാർ, തീർഥാടകർ, വ്യാപാരികൾ, വിനോദസഞ്ചാരികൾ എന്നിവർക്ക് ഈ സർവീസ് പ്രയോജനപ്പെടും.
ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ (ബിപിസിഎൽ.) കൊച്ചി റിഫൈനറിയിലെ പോളിപ്രൊഫൈലിൻ യൂണിറ്റ് ഉൾപ്പെടെ ഏകദേശം 10,800 കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തു.
ഈ പദ്ധതിയിലെ നിക്ഷേപം 5,500 കോടിയിലധികം രൂപയാണ്."ഇന്ത്യയെ സ്വയംപര്യാപ്തമാക്കുന്നതിനും മെയ്ക്ക് ഇൻ ഇന്ത്യയ്ക്കും പെട്രോളിയം മേഖല വികസിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഇന്ന്, കൊച്ചി റിഫൈനറിയിലെ പോളിപ്രൊഫൈലിൻ യൂണിറ്റിന് പിന്നിലും ഇതേ ലക്ഷ്യമാണ്. എല്ലാ വർഷവും ഇത് ഏകദേശം നാല് ലക്ഷം ടൺ പോളിപ്രൊഫൈലിൻ ഉത്പാദിപ്പിക്കും." - എന്ന് എറണാകുളത്ത് നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), സെമികണ്ടക്ടർ മേഖലകളിൽ ഇന്ത്യ വേഗത്തിൽ പുരോഗതി കൈവരിക്കുന്നുണ്ട്. വരും കാലങ്ങളിൽ, പാക്കേജിങ്, ടെക്സ്റ്റൈൽസ്, ഓട്ടോമൊബൈൽ, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങി നിരവധി ഫാക്ടറികൾക്ക് ഈ പ്ലാന്റ് പിന്തുണ നൽകും. ഇന്ത്യ അതിവേഗം നിർമാണത്തിന്റെ ഒരു പ്രധാന കേന്ദ്രമായി മാറുകയാണ്. എഐ സെമികണ്ടക്ടർ മേഖലകളിലും രാജ്യം അതിവേഗം പുരോഗതി കൈവരിക്കുകയാണ്.
അത്തരം ശ്രമങ്ങൾക്ക് ധാരാളം ഊർജ്ജം ആവശ്യമാണ്. അതിനാൽ, കൂടുതൽ കൂടുതൽ ഹരിതവും ശുദ്ധവുമായ ഊർജ്ജത്തിന്റെ ആവശ്യകത വർധിച്ചുവരികയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.കൊല്ലം ജില്ലയിലെ വെസ്റ്റ് കല്ലടയിൽ 50 മെഗാവാട്ട് ഫ്ലോട്ടിങ് സോളാർ പദ്ധതിയുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി നിർവഹിച്ചു.
സൗരോർജ്ജത്തിന്റെ കാര്യത്തിൽ ഇന്ത്യ ഇതിനകം ലോകത്തിലെ മുൻനിര രാജ്യങ്ങളിലൊന്നായി മാറി. സൗരോർജ്ജ മേഖലയിൽ, ഇന്ത്യ ലോകത്തിലെ മുൻനിര രാജ്യങ്ങളിലൊന്നായി മാറിയിരിക്കുന്നു. സൗരോർജ്ജത്തിലും കേരളം മുന്നേറണം എന്നതാണ് ഞങ്ങളുടെ ശ്രമമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

.jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.