ബർലിൻ ;യൂറോപ്യൻ രാജ്യങ്ങളിൽ ഈ വർഷത്തെ വേനൽക്കാല സമയക്രമം (Summer Time) മാർച്ച് 29-ന് ആരംഭിക്കും.
ഇതേതുടർന്ന് യൂറോപ്പിലെ ഭൂരിഭാഗം രാജ്യങ്ങളിലെയും ക്ലോക്കുകളിലെ സമയം ഒരു മണിക്കൂർ മുന്നോട്ട് തിരിച്ചു വയ്ക്കേണ്ടതുണ്ട്. പകൽ വെളിച്ചം കൂടുതൽ സമയം പ്രയോജനപ്പെടുത്താനും ഊർജ ഉപഭോഗം കുറയ്ക്കാനുമാണ് ഈ മാറ്റം വരുത്തുന്നത്.ഇതുവഴി വൈകുന്നേരങ്ങളിൽ കൂടുതൽ സമയം പകല്‍വെളിച്ചം ലഭിക്കും.സമയമാറ്റ ചരിത്രം ഒന്നാം ലോകമഹായുദ്ധസമയത്ത് കൽക്കരി ലാഭിക്കുന്നതിനായി 1916 ഏപ്രിൽ 30-നാണ് ജർമനി ലോകത്താദ്യമായി ഔദ്യോഗികമായി ‘സമ്മർ ടൈം’ നടപ്പിലാക്കിയത്. 1970-കളിലെ എണ്ണ പ്രതിസന്ധിയെത്തുടർന്ന് (Oil Crisis) ഊർജം ലാഭിക്കാനായി 1980-ലാണ് ഇന്ന് കാണുന്ന രീതിയിലുള്ള സ്ഥിരമായ സമയമാറ്റം വീണ്ടും കൊണ്ടുവന്നത് ജർമനിയാണ്.
ജർമനിയിലെ സമയമാറ്റവും സാങ്കേതിക സംവിധാനങ്ങളും ബ്രൗൺഷൈ്വഗിലുള്ള (Braunschweig) ഭൗതിക ശാസ്ത്ര സാങ്കേതിക കേന്ദ്രത്തിലാണ് (PTB - Physikalisch-Technische Bundesanstalt) സമയമാറ്റ ക്രമീകരണങ്ങൾ നിയന്ത്രിക്കുന്നത്. ഫ്രാങ്ക്ഫർട്ടിന് സമീപം മെയിൻ ഫ്ലിംഗനിൽ (Mainflingen) സ്ഥാപിച്ചിട്ടുള്ള ഹൈ-ഫ്രീക്വൻസി ട്രാൻസ്മിറ്ററിൽ നിന്നും സിഗ്നലുകൾ പുറപ്പെടുവിച്ച് സ്വയംചലിത നാഴികമണികൾ (Radio-controlled clocks) പ്രവർത്തിക്കുന്നു.
ഇത് മധ്യയൂറോപ്യൻ സമയവുമായി (MET/CET) തുല്യത പാലിക്കാൻ സഹായിക്കുന്നു. പകലിന് ദൈർഘ്യം കൂടുതലായിരിക്കും എന്നതാണ് ഇതിന്റെ അടിസ്ഥാനം. ∙സമയമാറ്റം നിർത്തലാക്കുമോ?വർഷത്തിൽ രണ്ടുതവണ ക്ലോക്ക് തിരിച്ചു വയ്ക്കുന്ന രീതി നിർത്തലാക്കണമെന്ന് യൂറോപ്യൻ യൂണിയനിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, രാജ്യങ്ങൾ തമ്മിൽ ഐക്യമില്ലാത്തതിനാൽ 2026-ലും ഈ സമ്പ്രദായം തുടരുകയാണ്. സ്‌പെയിൻ പോലുള്ള രാജ്യങ്ങൾ ഇത് നിർത്തലാക്കാൻ വാദിക്കുന്നുണ്ട്.
അടുത്ത മാറ്റം എന്ന്? ഒക്ടോബർ 25-ന് സമ്മർ ടൈം അവസാനിക്കുകയും ക്ലോക്കുകൾ ഒരു മണിക്കൂർ പുറകോട്ട് തിരിച്ച് വീണ്ടും ‘വിന്റർ ടൈം’ (Standard Time) ആരംഭിക്കുകയും ചെയ്യും. ഈ സമയമാറ്റത്തോടെ ഇന്ത്യയും യൂറോപ്പും (CET - Central European Time) തമ്മിലുള്ള സമയവ്യത്യാസം 3.5 മണിക്കൂർ ആയി കുറയും. ബ്രിട്ടൻ, അയർലൻഡ് തുടങ്ങിയ രാജ്യങ്ങൾ യൂറോപ്പിലാണെങ്കിലും ജർമൻ സമയത്തേക്കാൾ ഒരു മണിക്കൂർ പിന്നിലായിരിക്കും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.