കോട്ടയം: പ്ലസ് ടു പരീക്ഷയിൽ 1200-ൽ 1200 മാർക്കും വാങ്ങി നിൽക്കുമ്പോൾ കോട്ടയം സെയ്ന്റ് ആൻസ് ഗേൾസ് ഹൈസ്കൂളിലെ ബിനുജാ വർഗീസിനോട് നാട്ടുകാരും സുഹൃത്തുക്കളും ചോദിച്ചു:
‘എന്താ മെഡിക്കലിന് പോകാത്തത്? എൻജിനിയറിങ് വേണ്ടേ?’ എല്ലാവരെയും അതിശയിപ്പിച്ച് ബിനുജ നൽകിയ മറുപടി ഇതായിരുന്നു- ‘എനിക്ക് രസതന്ത്രം പഠിക്കണം, ശാസ്ത്രജ്ഞയാകണം.’ആ നിശ്ചയദാർഢ്യം ബിനുജയെ ഇന്ന് എത്തിച്ചത് അയർലൻഡിലെ ലിമറിക് സർവകലാശാലയിലാണ്.ഒരുകോടി രൂപയുടെ അന്താരാഷ്ട്ര സ്കോളർഷിപ്പോടെ പിഎച്ച്.ഡി. ഗവേഷണം നടത്തുന്ന ബിനുജ, വരുംതലമുറയ്ക്ക് വലിയൊരു പാഠമാണ്-അടിസ്ഥാനശാസ്ത്രം വെറുമൊരു പഠനമല്ല, മറിച്ച് ലോകം കീഴടക്കാനുള്ള വഴിയാണ് എന്ന പാഠം. ബി.എസ്‌സി.ക്ക് പഠിക്കുമ്പോൾ സി.എം.എസ്. കോളേജിലെ രസതന്ത്രവിഭാഗം അധ്യാപകൻ ഡോ. വിപിൻ ഐപ്പ് തോമസിന്റെ മേൽനോട്ടത്തിലുള്ള ഗവേഷണ ലാബാണ് ബിനുജയുടെ സ്വപ്നങ്ങൾക്ക് ചിറകുനൽകിയത്. കംപ്യൂട്ടേഷണൽ കെമിസ്ട്രി എന്ന മേഖലയിൽ ബിരുദ പഠനകാലത്തുതന്നെ ബിനുജ ശ്രദ്ധേയമായ പ്രബന്ധങ്ങൾ തയ്യാറാക്കി.
ജേണൽ ഓഫ് അമേരിക്കൻ കെമിക്കൽ സൊസൈറ്റിയിൽ ബിനുജയുടെ ഗവേഷണഫലം പ്രസിദ്ധീകരിച്ചു. കേന്ദ്ര ഗവൺമെന്റിന്റെ ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി നൽകുന്ന ‘ഇൻസ്പയർ ഷീ’ സ്കോളർഷിപ്പ് ബിനുജയുടെ പഠനം സുഗമമാക്കി. സ്‌കോളർഷിപ്പ് നേടിയതോടെ ബിനുജ കാൺപുർ ഐ.ഐ.ടി.യിലും കൊൽക്കത്തയിലെ ഐ.എ.സി.എസിലും ഗവേഷണം നടത്തി.
അയർലൻഡിലെ ലിമറിക് സർവകലാശാലയിൽ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനുള്ള പുതിയ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലാണ് ഗവേഷണം. സി.എം.എസ്. കോളേജിലെ ‘ബെസ്റ്റ് ഔട്‌ഗോയിങ് സ്റ്റുഡന്റ്’ അവാർഡും ഒരുലക്ഷം രൂപയുടെ കാഷ് പ്രൈസും ബിനുജ നേടി. ആർപ്പൂക്കര വെസ്റ്റ് നാഗംവേലിൽ എൻ.ജെ. വർഗീസിന്റെയും (റിട്ട. അധ്യാപകൻ, സി.എം.എസ്. ഹൈസ്കൂൾ, ഒളശ്ശ) ബിന്ദുവിന്റെയും മകളാണ്.

.webp)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.