ബർലിൻ; യുദ്ധത്തിൽ ഇടപെടരുതെന്ന് യൂറോപ്യൻ രാജ്യങ്ങൾക്ക് (ജർമനി, ഫ്രാൻസ്, ബ്രിട്ടൻ) മുന്നറിയിപ്പുമായി ഇറാൻ. ഇടപെട്ടാൽ അത് യുദ്ധപ്രഖ്യാപനമായി കണക്കാക്കുമെന്നാണ് ഇറാന്റെ നിലപാട്.
അതേസമയം, രാഷ്ട്രതാൽപര്യത്തിന് അനുസൃതമായി പ്രതിരോധ നടപടികൾ സ്വീകരിക്കുമെന്ന് യൂറോപ്യൻ രാജ്യങ്ങൾ അറിയിച്ചു. ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന ഏത് കപ്പലും കത്തിച്ചുകളയുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് ജനറൽ പറഞ്ഞു. എണ്ണവില ഉടൻ തന്നെ ബാരലിന് 200 ഡോളറിലെത്തുമെന്നും അദ്ദേഹം കൂട്ടിചേർത്തു.ഇറാൻ-യുഎസ് സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് അടച്ചതിനാൽ 25 ജർമൻ കപ്പലുകൾ പേർഷ്യൻ ഗൾഫിൽ കുടുങ്ങിയിട്ടുണ്ട്. പ്രമുഖ കമ്പനിയായ ഹാപഗ്-ലോയിഡിന്റെ (HapagLloyd) കണ്ടെയ്നർ കപ്പലുകളും, ‘മെയിൻ ഷിഫ്’ (Mein Schiff) തുടങ്ങിയ ടൂറിസ്റ്റ് ക്രൂയിസ് കപ്പലുകളും ഇതിൽ ഉൾപ്പെടുന്നു. ചരക്ക് നീക്കം നിലച്ചതോടെ രാജ്യാന്തര വിപണിയിൽ കപ്പൽ വാടകയും ഇൻഷുറൻസ് നിരക്കും കുത്തനെ കൂടിയിട്ടുണ്ട്.പല കപ്പലുകളും ഇപ്പോൾ യുഎഇ, ഖത്തർ എന്നിവിടങ്ങളിലെ തുറമുഖങ്ങളിൽ അഭയം തേടിയിരിക്കുകയാണ്. ജർമനി ഉൾപ്പെടെയുള്ള രാജ്യങ്ങൾ സൈനികമായി ആക്രമണത്തിൽ പങ്കുചേരില്ലെന്നും എന്നാൽ തങ്ങളുടെ സൈനികർക്ക് നേരെ ആക്രമണമുണ്ടായാൽ പ്രതിരോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. യുദ്ധത്തിൽ പങ്കാളിയാവാൻ ഉദ്ദേശമില്ലെന്ന് ജർമൻ വിദേശകാര്യ മന്ത്രി ജോഹാൻ വഡേഫുൾ പറഞ്ഞു.
ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee
കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story
ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI
WhatsApp
Telegram
Facebook
YouTube








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.