കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നടത്തുന്ന 'പരിവർത്തൻ യാത്ര'യുടെ സമാപനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന റാലിക്ക് തൊട്ടുമുമ്പ് കൊൽക്കത്തയിൽ വ്യാപക സംഘർഷം.
മദ്ധ്യ കൊൽക്കത്തയിലെ ഗിരീഷ് പാർക്കിന് സമീപമാണ് ബിജെപി തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്.ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലെ റാലിയിൽ പങ്കെടുക്കാൻ എത്തിയ ബിജെപി പ്രവർത്തകർക്ക് നേരെ കല്ലേറുണ്ടായതോടെയാണ് സംഘർഷം ആരംഭിച്ചത്. ഇരുവിഭാഗവും പരസ്പരം കല്ലെറിയുകയും മുദ്രാവാക്യം വിളികളുമായി തെരുവിൽ ഏറ്റുമുട്ടുകയായിരുന്നു.യാതൊരു പ്രകോപനവുമില്ലാതെ തൃണമൂൽ പ്രവർത്തകർ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നും വാഹനങ്ങൾ തകർത്തുവെന്നും ബിജെപി ആരോപിച്ചു. എന്നാൽ ബിജെപി പ്രവർത്തകരാണ് ആദ്യം അസഭ്യം പറയുകയും കല്ലെറിയുകയും ചെയ്തതെന്നാണ് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ പറയുന്നത്. പ്രാദേശിക നേതാക്കളുടെ വീടുകൾക്ക് നേരെയും ആക്രമണമുണ്ടായതായി അവർ പരാതിപ്പെട്ടു.
സംഘർഷം രൂക്ഷമായതോടെ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ ഏകദേശം 18,000 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കുമെന്നാണ് കരുതുന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബംഗാളിൽ രാഷ്ട്രീയ പോര് മുറുകുന്നതിന്റെ സൂചനയായാണ് ഈ സംഘർഷം വിലയിരുത്തപ്പെടുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.