ന്യൂഡൽഹി: പക്ഷാഘാതം പ്രായമായവരില്‍ മാത്രം വരുമെന്നാണ് നാം എല്ലാവരും കരുതിയിരിക്കുന്നത്. എന്നാല്‍ സമീപകാലത്ത് പുറത്തുവന്ന ഡാറ്റയില്‍ വളരെയധികം ഞെട്ടിക്കുന്ന ഫലമാണ് പുറത്തുവന്നത്.
ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസർച്ചിന്റെ നേതൃത്വത്തിലുള്ള നാഷണല്‍ സ്ട്രോക്ക് രജിസ്ട്രി പ്രോഗ്രാമിന്റെ ഏറ്റവും പുതിയ പഠനം അനുസരിച്ച്, ഇന്ത്യയിലെ ഏഴ് സ്ട്രോക്ക് രോഗികളെ എടുത്ത് കഴിഞ്ഞാല്‍ അതില്‍ ഒരാള്‍ 45 വയസ്സിന് താഴെയുള്ളയാളാണെന്ന് പഠനത്തില്‍ പറയുന്നു.2020നും 2022നും ഇടയില്‍ 30 ആശുപത്രികളില്‍ നിന്ന് ഏകദേശം 35,000 സ്ട്രോക്ക് രോഗികളെ വിശകലനം ചെയ്തതില്‍ നിന്നാണ് ഈ ഒരു നിഗമനത്തില്‍ എത്തിച്ചേർന്നത്. രോഗലക്ഷണങ്ങള്‍ വൈകി പ്രതിഫലിക്കുന്നതിനോടൊപ്പം പ്രമേഹം, പുകയിലയുടെ ഉപയോഗം തുടങ്ങിയവയുടെ ഉപയോഗം കാരണം സ്ട്രോക്ക് സംഭവിച്ച രോഗികള്‍ക്ക് അകാല മരണം സംഭവിക്കുന്നതിനും കാരണമാകുന്നു. എന്തുകൊണ്ടാണ് ചെറുപ്പക്കാർക്ക് സ്ട്രോക്ക് ഉണ്ടാകുന്നത്?
1. ഹൈപ്പർ ടെൻഷൻ
സ്ട്രോക്ക് രോഗം ബാധിച്ചവരില്‍ പ്രധാനമായും ചെറുപ്പക്കാരിലും മുതിർന്നവരിലും ഉയർന്ന രക്തസമ്മർദ്ദം അപകട ഘടകമായി ഉയർന്നുവരുന്നുണ്ടെന്ന് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രമേഹം, പുകയില, പുകവലി, മദ്യപാനം എന്നിവയും അപകടസാധ്യത വർധിപ്പിക്കുന്നതാണ്. വാർദ്ധക്യസംബന്ധിയായ അസുഖങ്ങളും അപകടസാധ്യത കൂട്ടുന്നു. നഗരവല്‍ക്കരണം, ജീവിതശൈലിയിലുണ്ടാകുന്ന മാറ്റം, മോശം ഭക്ഷണക്രമം, സമ്മർദ്ദം എന്നിവയെല്ലാം ഇന്ത്യയിലെ ചെറുപ്പക്കാർക്കിടയില്‍ വർദ്ധിച്ചുവരുന്നുണ്ട്.
ജീവിതശൈലി മാറ്റങ്ങളും സമ്മർദ്ദവും
ചെറുപ്പക്കാരില്‍ സ്ട്രോക്കുണ്ടാകുന്നതിന് കാരണം ആധുനിക ജീവിതശൈലിയിലുണ്ടായ മാറ്റങ്ങളുമായി ഡോക്ടർമാർ ബന്ധിപ്പിക്കുന്നു. ഉറക്കമില്ലായ്മ, ദീർഘനേരം വെറുതെ ഇരിക്കുന്ന സ്വഭാവം എന്നിവ ശരീരത്തില്‍ നിരവധി മാറ്റങ്ങളുണ്ടാകുന്നു.
നേരത്തെയുള്ള തിരിച്ചറിയലിന്റെയും ചികിത്സയുടെയും പ്രാധാന്യം
ഓരോ മിനിറ്റും പ്രധാനപ്പെട്ടതാവുന്ന അടിയന്തരാവസ്ഥയാണ് സ്ട്രോക്ക് എന്ന് പറയുന്നത്. ലക്ഷണങ്ങള്‍ വേഗത്തില്‍ തിരിച്ചറിയുന്നതിനുള്ള ഒരു ലളിതമായ മാർഗ്ഗനിർദ്ദേശമായി ലോകാരോഗ്യ സംഘടനയും മറ്റ് സ്ട്രോക്ക് സംഘടനകളും മുഖം താഴുന്നത്, കൈകള്‍ ബലഹീനമാകുക, സംസാരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണെന്ന് പറയുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.