എടപ്പാൾ: മലയാളത്തിന്റെ വിഖ്യാത ചിത്രകാരി ടി.കെ. പത്മിനിയുടെ സ്മരണകൾക്ക് പുതുജീവൻ പകർന്ന്, എടപ്പാൾ കാടഞ്ചേരിയിൽ കേരള ലളിതകലാ അക്കാദമി നിർമ്മിച്ച സ്മൃതിമണ്ഡപം നാടിന് സമർപ്പിച്ചു.
ലോക വനിതാ ദിനത്തിൽ നടന്ന ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഓൺലൈനായി സ്മൃതിമണ്ഡപത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കെ.ടി. ജലീൽ എം.എൽ.എ. അധ്യക്ഷത വഹിച്ച ചടങ്ങിൽ അദ്ദേഹം സ്മൃതിമണ്ഡപം സന്ദർശകർക്കായി തുറന്നുകൊടുത്തു.
കാടഞ്ചേരിയിലെ പത്മിനിയുടെ തറവാട്ടു പറമ്പിൽ, അവരുടെ ഭൗതികശരീരം അടക്കം ചെയ്ത സ്ഥലത്താണ് എട്ട് ലക്ഷം രൂപ ചെലവിൽ അക്കാദമി മനോഹരമായ ഈ സ്മാരകം ഒരുക്കിയിരിക്കുന്നത്. സ്മൃതിമണ്ഡപത്തോടൊപ്പം മനോഹരമായ പൂന്തോട്ടവും സന്ദർശകർക്കായി വിശ്രമകേന്ദ്രവും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. പത്മിനി ട്രസ്റ്റ് അംഗവും കുടുംബാംഗവുമായ ഉത്തമൻ കാടഞ്ചേരി വിട്ടുനൽകിയ സ്ഥലത്താണ് നിർമ്മാണം പൂർത്തിയാക്കിയത്. ഇടക്കാലത്ത് നിർമ്മാണം തടസ്സപ്പെട്ടിരുന്നെങ്കിലും അക്കാദമിയുടെ സജീവ ഇടപെടലിലൂടെ ഒരു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കുകയായിരുന്നു.
ചടങ്ങിൽ കാലടി പഞ്ചായത്തംഗം സലാം തണ്ടിലം, പ്രമുഖ എഴുത്തുകാരൻ പി. സുധാകരൻ, പത്മിനി ട്രസ്റ്റ് സെക്രട്ടറി ഉത്തമൻ കാടഞ്ചേരി, അക്കാദമി അംഗം രവീന്ദ്രനാഥ് എന്നിവർ സംസാരിച്ചു. കേരള ലളിതകലാ അക്കാദമി ചെയർപേഴ്‌സൺ മുരളി ചീരോത്ത് സ്വാഗതവും സെക്രട്ടറി ഇൻ-ചാർജ് രാജി ആർ. പിള്ള നന്ദിയും പറഞ്ഞു. ടി.കെ. പത്മിനി എന്ന അതുല്യ കലാകാരിയുടെ സ്മരണകൾ നിലനിർത്തുന്നതിനൊപ്പം ചിത്രകലയെ സ്നേഹിക്കുന്നവർക്ക് ഒരു തീർത്ഥാടന കേന്ദ്രമായി ഈ സ്മൃതിമണ്ഡപം മാറുമെന്ന് ഭാരവാഹികൾ പ്രത്യാശ പ്രകടിപ്പിച്ചു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.