കോട്ടയം: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ വലഞ്ഞ് നിര്‍മാണ മേഖലയും. ടൈല്‍ നിര്‍മാണ മേഖലയ്ക്കാണ് പ്രതിസന്ധി കൂടുതല്‍ പ്രതിസന്ധിയിലായത്.
ടൈല്‍ നിര്‍മാണത്തിന് ആവശ്യമായ പ്രധാന ഇന്ധനങ്ങളായ പ്രോപെയ്നും പ്രകൃതിവാതകവും പശ്ചിമേഷ്യയില്നിന്നാണു കൂടുതലായി ലഭിക്കുന്നത്. യുദ്ധത്തെ തുടര്‍ന്ന് ഇവയുടെ വിതരണം തടസപ്പെട്ടു.വില കുത്തനെ ഉയര്‍ന്നു. ഇതോടെയാണ് ഈ മേഖലയില്‍ പ്രതിസന്ധി കാര്യമായി ബാധിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ടൈല്‍ നിര്‍മാണത്തിന്റെ പ്രധാന കേന്ദ്രമായ ഗുജറാത്തിലെ മോര്‍ബിയില്‍ നിരവധി ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ പ്രതിസന്ധിയെ തുടര്‍ന്ന് പല ഫാക്ടറികളും അടച്ചിട്ടിരിക്കുകയാണ്. മിക്കവാറും എല്ലാവരും തന്നെ അടച്ച് പൂട്ടലിന്റെ വക്കിലുമാണ്.
വന്‍കിട കമ്പനികളുടെ ഓഹരിയില്‍ 25 ശതമാനം വരെ ഇടിവ് സംഭവിച്ചപ്പോള്‍ ഇടത്തരം കമ്പനികള്‍ പോലും പിടിച്ച് നില്‍ക്കാനാകാതെ വലയുകയാണ്. നിരവധി ചെറുകിട സെറാമിക് ടൈല്‍സ് വില്‍പ്പന കേന്ദ്രങ്ങള്‍ അടച്ച് പൂട്ടല്‍ പ്രതിസന്ധിയേയും അഭിമുഖീകരിക്കുന്നുണ്ട്.
മോര്‍ബി ക്ലസ്റ്ററിലെ നിരവധി ചെറുകിട യൂണിറ്റുകള്‍ ഇതിനകം തന്നെ ഉത്പാദനം കുറക്കുകയോ താല്‍ക്കാലികമായി നിര്‍ത്തുകയോ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്യാസ് ഉപയോഗിക്കുന്ന യൂണിറ്റുകളില്‍ പകുതിയിലധികവും. ഈ സ്ഥിതി തുടര്‍ന്നാല്‍ തൊഴിലും കയറ്റുമതിയും പ്രതിസന്ധിയിലാകുമെന്ന് വ്യവസായ സംഘടനകള്‍ മുന്നറിയിപ്പ് നല്കുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.