ചാലിശ്ശേരി: റമദാൻ പകർന്നുനൽകുന്ന സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച് ചാലിശ്ശേരി ജനമൈത്രി പോലീസും ജാഗ്രതാ സമിതിയും സംയുക്തമായി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു.
ചാലിശ്ശേരി പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്.എച്ച്.ഒ) എം.എൻ. ബിജോയ് ഇഫ്താർ സന്ദേശം നൽകി. നന്മയുടെയും സഹവർത്തിത്വത്തിന്റെയും വലിയ പാഠങ്ങളാണ് ഇത്തരം ഒത്തുചേരലുകൾ സമൂഹത്തിന് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സബ് ഇൻസ്പെക്ടർമാരായ എസ്. ശ്രീലാൽ, ജ്യോതി പ്രകാശ്, കമ്മ്യൂണിറ്റി റിലേഷൻ ഓഫീസർ ടി. അരവിന്ദാക്ഷൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ കെ.ജെ. ജയൻ, ഇന്ദിര, ബീറ്റ് ഓഫീസർ അബ്ദുൾ കരീം, ജാഗ്രതാ സമിതി അംഗം ബഷീർ തങ്ങൾ എന്നിവർ ചടങ്ങിൽ സംസാരിച്ചു. പ്രമുഖ മാധ്യമപ്രവർത്തകരായ എ.സി. ഗീവർ ചാലിശ്ശേരി, പ്രദീപ് ചെറുവാശ്ശേരി എന്നിവരും സംഗമത്തിൽ പങ്കെടുത്തു. Strengthening community bonds, the Chalissery Janamaithri Police and Jagratha Samithi hosted a vibrant Iftar meet at the police station. committee members, and locals to celebrate the spirit of Ramadan through shared traditions. #CommunityPolicing #Iftar2026 #Unity pic.twitter.com/Xix1UptwSd
വൈകീട്ട് നടന്ന നോമ്പുതുറയിൽ വിവിധയിനം പഴവർഗ്ഗങ്ങളും പലഹാരങ്ങളും വിഭവസമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു. സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ജാഗ്രതാ സമിതി അംഗങ്ങളും നാട്ടുകാരും ചേർന്ന് നടത്തിയ ഇഫ്താർ സംഗമം മതസൗഹാർദ്ദത്തിന്റെ ഉത്തമ ഉദാഹരണമായി മാറി.
പരിപാടികൾക്ക് ജനമൈത്രി ബീറ്റ് ഓഫീസർ അബ്ദുൾ കരീം, ജാഗ്രതാ സമിതി അംഗങ്ങളായ ബഷീർ തങ്ങൾ, സുരേഷ്, സജീവൻ, സുനിത സുരേഷ്, മോഹൻ മഞ്ചേരി, സുധീഷ്, സുനിത, എൻ.കെ. കബീർ, അഡ്വ. ഭാസ്കരൻ, നൗഷാദ്, ഹാരീസ്, ഹമീദ്, മുരളി തുടങ്ങിയവർ നേതൃത്വം നൽകി.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.