കൊച്ചി: കേരളത്തിന് എയിംസ് അനുവദിക്കുന്നതിലെ കാലതാമസത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഹൈക്കോടതി. എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കാത്തതെന്ന് കോടതി ചോദിച്ചു.
രാജ്യത്ത് പുതിയതായി അനുവദിച്ച 22 എയിംസുകളില്‍ 18 എണ്ണവും ഇതിനോടകം പ്രവര്‍ത്തനക്ഷമമാവുകയും നാലെണ്ണം നിര്‍മ്മാണ ഘട്ടത്തിലാവുകയും ചെയ്തിട്ടും കേരളത്തെ മാത്രം പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ആരാഞ്ഞു. മറ്റ് സംസ്ഥാനങ്ങള്‍ക്ക് എയിംസ് അനുവദിച്ചതിലെ മാനദണ്ഡം എന്താണെന്നും കോടതി ചോദിച്ചു.കഴിഞ്ഞ 11 വര്‍ഷമായി കേരളം എയിംസിനായി കാത്തിരിക്കുകയാണ്.എന്നിട്ടും ഇതുവരെ തീരുമാനമെടുക്കാത്തത് എന്തുകൊണ്ടാണെന്നും എയിംസ് സ്ഥാപിക്കാന്‍ കേരളം അനുയോജ്യമല്ലേ എന്നും കോടതി ആരാഞ്ഞു.
പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട പ്രകാരമുള്ള സ്ഥലം കണ്ടെത്തി തയ്യാറാക്കിയിട്ടില്ലേ എന്നും കോടതി കേന്ദ്രത്തോട് ചോദിച്ചു. എയിംസ് കാസര്‍കോട് കൂട്ടായ്മ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.
കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്രമന്ത്രിസഭയാണ് നയപരമായ തീരുമാനം എടുക്കേണ്ടതെന്ന് ജോയിന്റ് സെക്രട്ടറി കോടതിയെ അറിയിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.