കോട്ടയം:മൂന്ന് മാസങ്ങൾക്ക് മുൻപ് പാലാ പൊൻകുന്നം റൂട്ടിൽ പൈകയിൽ രാത്രി പതിനൊന്നരയോടെ തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ കാൽ നട യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി ആരുമറിയാതെ അപകടത്തിൽ പെട്ട വെക്തിയെ കാറിൽ കയറ്റി രണ്ടു കിലോമീറ്റർ അപ്പുറമുള്ള സ്വകാര്യ ഹോസ്പിറ്റലിന് മുൻപിലെ പാതയോരത്ത് ഉപേക്ഷിച്ചു കടന്നു കളഞ്ഞ വ്യക്തി പാലാ പോലീസിന്റെ പിടിയിൽ.
പത്തനംതിട്ട കോന്നി സ്വദേശി ജേക്കബ് മാത്യു (56) ആണ് പാലാ പൊലീസിന്റെ പിടിയിൽ ആയത്അപകടത്തിൽ കാൽ ഒടിയുകയും തലയ്ക്കും ഷോൾഡറിനും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത എരുമേലി സ്വദേശിയെ രാത്രിയിൽ ഏറെ തിരഞ്ഞതിനു ശേഷമാണ് സുഹൃത്തുക്കൾ വഴിയോരത്തു നിന്ന് കണ്ടെത്തിയത്. തുടർന്ന് പാലാ സബ് ഇൻസ്പെക്ടർ ദിലീപ് കുമാർ കെ യുടെ നേതൃത്വത്തിലുള്ള അന്വേഷണം സംഘം നൂറുകണക്കിന് സിസി ടിവി ദൃശ്യങ്ങളും സൈബർ സെല്ലിന്റെ സഹായത്താൽ ആയിരക്കണക്കിന് മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിക്കുകയും നിരവധി പേരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നെടുമ്പാശേരി എയർപോർട്ട് വരെ നീളുന്ന സാഹചര്യമുണ്ടായി.
തുടർന്നാണ് പത്തനംതിട്ട സ്വദേശി ജേക്കബ് മാത്യു ഓടിച്ചിരുന്ന KL 62 E 7533 എന്ന വള്ള സ്വിഫ്റ്റ് കാറാണ് യുവാവിനെ ഇടിച്ചു വീഴ്ത്തി കടന്നുകളഞ്ഞത് എന്ന് കണ്ടെത്തുകയായിരുന്നു.
മനസാക്ഷി മരവിക്കുന്ന പ്രവർത്തി ചെയ്ത വാഹനമുടമയെ കണ്ടെത്തുന്നതിനും തങ്ങൾക്ക് നീതി ഉറപ്പാക്കുന്നതിനും പാലാ പോലീസ് ഒന്നടങ്കം ഒറ്റക്കെട്ടായി പ്രവർത്തിച്ചതിലുള്ള സന്തോഷവും നന്ദിയും അറിയിക്കുന്നതായി അപകടത്തിൽ പരിക്കേറ്റ യുവാവിന്റെ ബന്ധുക്കൾ അറിയിച്ചു.
ഒരു തുമ്പും ഇല്ലാതിരുന്ന കേസിൽ നിരവധി മാധ്യമ വാർത്തകൾ വന്നെങ്കിലും ഒരിക്കലും പോലീസിന്റെ പിടിയിൽ അകപ്പെടില്ലന്ന് കരുതിയിരുന്ന വ്യക്തിയെയാണ് ഏറെ പരിശ്രമങ്ങൾക്കൊടുവിൽ ശാസ്ത്രീയ അന്വേഷണത്തിലൂടെ പാലാ പോലീസ് കണ്ടെത്തിയിരിക്കുന്നത്.
സബ് ഇൻസ്പെക്ടർ ദിലീപ് കുമാർ കെയുടെ നേതൃത്വത്തിൽ എ എസ് ഐ മാരായ ജോബി, സുഭദ്രക്കുട്ടി, അഭിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.